Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഞാൻ ഒരു മൃഗമാണോ?’...

‘ഞാൻ ഒരു മൃഗമാണോ?’ സൈന്യം ജീപ്പിെൻറ ബോണറ്റിൽ കെട്ടിയിട്ട യുവാവ് ചോദിക്കുന്നു

text_fields
bookmark_border
‘ഞാൻ ഒരു മൃഗമാണോ?’ സൈന്യം ജീപ്പിെൻറ ബോണറ്റിൽ കെട്ടിയിട്ട യുവാവ് ചോദിക്കുന്നു
cancel

ശ്രീനഗർ:  ‘‘ഞാൻ ഒരു മൃഗമാണോ?, മനുഷ്യകവചത്തെ ഏത് നിയമമാണ് പിന്തുണക്കുന്നത്?’’ ഇത് ചോദിക്കുന്നത് ഫാറൂഖ് അഹ്മദ് ധർ എന്ന കശ്മീരി യുവാവാണ്. ജനക്കൂട്ടത്തിെൻറ കല്ലേറിൽനിന്ന് രക്ഷനേടാൻ സൈന്യം ജീപ്പിെൻറ ബോണറ്റിൽ കെട്ടിയിട്ട യുവാവ്. സംഭവത്തിന് നേതൃത്വം നൽകിയ മേജർ ലീതുൽ െഗാഗോയിക്ക് കരസേന മേധാവി ബിപിൻ റാവത്ത്  പ്രശംസപത്രം നൽകിയ പശ്ചാത്തലത്തിലാണ് യുവാവിെൻറ ചോദ്യം. സമൂഹത്തിൽ കടുത്ത വിമർശനം ഉയർന്ന സംഭവത്തിൽ സൈനിക കോടതിയുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് മേജർക്ക് പ്രശംസപത്രം ലഭിച്ചത്. 

‘‘സൈന്യത്തിെൻറ ചെയ്തി ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമാണെങ്കിൽ എനിക്കതുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ല. ഇതിെൻറ പേരിൽ സൈന്യത്തിലെ മേജർക്ക് പ്രശംസപത്രം നൽകിയതിനെ എതിർക്കാനും ഞാനില്ല’’ -കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചിൽ ഗ്രാമത്തിൽനിന്നുള്ള നെയ്ത്ത് തൊഴിലാളിയായ ഫാറൂഖ് അഹ്മദ് ധർ പറഞ്ഞു. 

‘‘ഒരുകാര്യം മാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്. വാഹനത്തിൽ കെട്ടിയിട്ട് പ്രദർശിപ്പിക്കാൻ ഞാനൊരു മൃഗമാണോ? ഞാനൊരു എരുമയോ പോത്തോ മറ്റോ ആണോ?’’ വാർത്തലേഖകർക്കു മുന്നിൽ യുവാവ് പൊട്ടിത്തെറിച്ചു. തനിക്ക് ശാരീരികക്ഷതം മാത്രമല്ല, തെൻറ മനസ്സുകൂടി വ്രണപ്പെട്ടുവെന്നും സംഭവത്തിന് ശേഷം കൈകാലുകൾക്കുണ്ടായ വേദന കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുവാവിെന ജീപ്പിൽ കെട്ടിയിട്ടതിനല്ല മേജർക്ക്  പ്രശംസപത്രം നൽകിയതെന്നും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടുന്നതിൽ നിരന്തരശ്രമങ്ങൾ നടത്തിയതിനാണ് അംഗീകാരം നൽകിയതെന്നുമാണ് സൈനിക വക്താവ് അമൻ ആനന്ദ് പറഞ്ഞത്. ജമ്മു-കശ്മീരിൽ അടുത്തയിടെ ജനറൽ റാവത്ത് സന്ദർശനം നടത്തിയപ്പോഴാണ് മേജർക്ക് പ്രശംസപത്രം സമ്മാനിച്ചത്.

എന്നാൽ,  സൈന്യം മേജറുടെ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും പ്രശംസപത്രം നൽകൽ പട്ടാളകോടതിയുടെ വിധി വന്നിട്ട് മതിയായിരുന്നുവെന്നും നാഷനൽ കോൺഫറൻസ്  വക്താവ് ജുനൈദ് മാട്ടു പറഞ്ഞു. കരസേന മേധാവിയുടെ നടപടി കശ്മീരികൾക്കിടയിൽ ഞെട്ടലുണ്ടാക്കിയെന്ന് വിമത നേതാവ് മീർവാഇസ് ഉമർ ഫാറൂഖ് പറഞ്ഞു. 

അതേസമയം, പ്രശംസപത്രം ലഭിച്ച മേജർക്ക് അഭിനന്ദനവുമായി പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദ്ര െസവാഗ് രംഗത്തെത്തി. അക്രമങ്ങളിൽനിന്ന് നമ്മുടെ സൈനികരെ രക്ഷിച്ചതിെനയും മറ്റു പ്രവർത്തനങ്ങളെയും  അഭിനന്ദിക്കുന്നുവെന്ന് െസവാഗ് ട്വീറ്റ് ചെയ്തു. ഏപ്രിൽ ഒമ്പതിനായിരുന്നു കല്ലേറിൽനിന്ന് രക്ഷപ്പെടാൻ  സൈന്യം യുവാവിനെ ജീപ്പിെൻറ ബോണറ്റിൽ കെട്ടിയിട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് ഏപ്രിൽ 15ന് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir
News Summary - Officer Who Tied Protester To Jeep As 'Human Shield'
Next Story