Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ ബി-ടീം...

ബി.ജെ.പിയുടെ ബി-ടീം ആരാണെന്ന് വ്യക്തം; നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെ വിമർശിച്ച് ഉവൈസി

text_fields
bookmark_border
Asaduddin Owaisi
cancel

ന്യൂഡൽഹി: ബാബരി മസ്ജിദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് രാജ്യത്തെ മുസ്ലിങ്ങൾ വിശ്വസിക്കണമെന്നും പള്ളികൾ സംരക്ഷിക്കേണ്ട് മുസ്ലിങ്ങളുടെ കടമയാണെന്നും എ.ഐ.എം.ഐ.എം നേതാവ് അസുദ്ദീൻ ഉവൈസി. മഹാരാഷ്ട്രയിലെ അകോലയിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഛാത്രപതി ശിവാജിയെ സംഘപരിവാർ മുസ്ലിം വിരുദ്ധനായാണ് ചിത്രീകരിക്കുന്നതെന്നും ഇത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1992 ഡിസംബർ 6 മുസ്ലിങ്ങൾ ഒരിക്കലും മറക്കരുത്. ബാബരി മസ്ജിദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കണമെന്നും അല്ലെങ്കിൽ അത്തരം സംഭവങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെ ആരാണ് ബി.ജെ.പിയുടെ ബി ടീമെന്ന് വ്യക്തമായെന്നും ഉവൈസി പറഞ്ഞു. മുതിർന്ന കോൺ​ഗ്രസ് നേതാവ് കമൽനാഥ് പാർട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. മതേതരത്വത്തിന്റെ മറവിൽ വിഷപ്പാമ്പുകളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രിയ സുലെക്കെതിരെ ഭാര്യയെ മത്സരിപ്പിക്കുമെന്ന് അജിത് പവാർ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiCongressBJP
News Summary - Now people know who is the b team of BJP says Owaisi
Next Story