ധാർമികതയില്ല; രാഷ്ട്രീയം ചാക്കിട്ടു പിടുത്തമായി -തെരെഞ്ഞടുപ്പ് കമീഷണർ
text_fieldsന്യൂഡല്‍ഹി: രാഷ്ട്രീയത്തിൽ ധാർമികത നഷ്ടമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി റാവത്ത്. എതിർചേരിയിലുള്ളവരെ ചാക്കിട്ടു പിടിക്കുന്നതും ഭീഷണിപ്പെടുത്തി വശത്താക്കുന്നതുമായി ഇന്നത്തെ രാഷ്ട്രീയം മാറിയിരിക്കുന്നു. എങ്ങനെയും ജയിക്കുക എന്നതു മാത്രമാണ് ഇക്കാലത്തെ ലക്ഷ്യം. ഇങ്ങനെ ജയിച്ചു കയറുന്നവരെ മഹാൻമാരായി വാഴ്ത്തുകയും ചെയ്യുന്നുവെന്നും റാവത് പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ്- രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് തിരഞ്ഞെടുപ്പ് കമീഷണര്‍ രാഷ്ട്രീയത്തിലെ അധാര്‍മികതക്കെതിരെ പ്രതികരിച്ചത്. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ വിമർശനമെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയത്തിെല ഇൗ അധാർമിക പ്രവണതക്കെതിരെ മധ്യമങ്ങളും ജനങ്ങളും ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരും രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.
തെരെഞ്ഞടുപ്പ് സ്വതന്ത്രവും നീതിയക്തവും സുതവര്യവുമാകുേമ്പാഴാണ് ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. എന്നാൽ, സാമാജികരെ വിലക്കെടുക്കുന്നത് മികച്ച രാഷ്ട്രീയ പ്രവർത്തനമായാണ് ഇപ്പോൾ ചിത്രീകരിക്കപ്പെടുന്നെതന്നും റാവത്ത് പറഞ്ഞു. പണം നല്‍കി വാര്‍ത്ത വരുത്തുന്നത് രണ്ടുവര്‍ഷം തടവുശിക്ഷ നല്‍കാവുന്ന തിരഞ്ഞെടുപ്പ് കുറ്റമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പര്‍ ബി.ജെ.പി. നേതാക്കളെ കാണിച്ച രണ്ട് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേകാധികാരം ഉപയോഗിച്ച് റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.