മഹാരാഷ്ട്രയിലെ കർഷക സമരം; ബി.ജെ.പി ഒറ്റപ്പെടുന്നു
text_fieldsമുംബൈ: പ്രതിസന്ധി നേരിടുന്ന കർഷകരുടെ കടം എഴുതിത്തള്ളാൻ വിസമ്മതിച്ച സർക്കാരിനെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് നീളുേമ്പാൾ ബി.ജെ.പി ഒറ്റപ്പെടുന്നു. ഭരണത്തിൽ ബി.ജെ.പിയുടെ പങ്കാളിയായ ശിവസേനയടക്കം മറ്റ് എല്ലാ പാർട്ടികളും കർഷക സമരത്തെ പിന്തുണക്കുന്നു.
എൻ.ഡി.എയുടെ ഭാഗമായ സ്വാഭിമാൻ ശേത്കാരി സംഘടനയാണ് സമരത്തിനു പിന്നിലെ പ്രധാന കക്ഷി. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, എൻ.സി.പിക്ക് പുറമെ ചെറുകിട പാർട്ടികളും കർഷകർക്കൊപ്പമാണ്. പ്രമുഖ അഴിമതി വിരുദ്ധ പോരാളി അണ്ണാ ഹസാരെയും കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തി. നിരാശ്രയരായ കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണമെന്നും ഇല്ലെങ്കിൽ ആശയറ്റ് അവർ നിയമം കയ്യിലെടുക്കുമെന്നും ഹസാരെ പറഞ്ഞു.
അതേസമയം, സമരം സമാധാനപരമായിരിക്കണമെന്ന് കർഷകരെ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ മുംബൈ, പൂണെ അടക്കമുള്ള നഗരങ്ങളിലെ മൊത്ത വിപണികളിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ, പാൽ തുടങ്ങിയവ എത്തുന്നത് ഗണ്യമായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.