ലുധിയാന തീപിടിത്തം: ഫാക്ടറി ഉടമ അറസ്റ്റിൽ
text_fieldsലുധിയാന: 13 പേർ മരിച്ച പഞ്ചാബിലെ ലുധിയാനയിലെ തീപിടിത്തത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഉടമ ഇന്ദ്രജിത് സിങ് ഗോളയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തീപിടിത്തമുണ്ടായ ദിവസം നെഞ്ചുവേദനയെ തുടർന്ന് ഗോള ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരുന്നത്.
എന്നാൽ, സംഭവത്തിന് ശേഷം ഗോളയും കുടുംബവും ഒളിവിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് അറസ്റ്റിലായ ഗോളയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ, കേസിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പട്യാല ഡിവിഷണൽ കമീഷണർക്ക് പഞ്ചാബ് മുഖ്യമന്തി അമരീന്ദർ സിങ് നിർദേശം നൽകി.
തിങ്കളാഴ്ചയാണ് ചീമചൗക്കിൽ അഞ്ചുനില പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് വന്‍ ശബ്ദത്തോടെ ഫാക്ടറി പൊട്ടിത്തെറിക്കുകയും കെട്ടിടം തകര്‍ന്നടിയുകയുമായിരുന്നു. സംഭവത്തിൽ 13 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.