Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്‌സഭ...

ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; 93 മണ്ഡലങ്ങൾ ഇന്ന് ബൂത്തിലേക്ക്

text_fields
bookmark_border
vote
cancel

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിെന്റ മൂന്നാം ഘട്ടത്തിൽ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 93 മണ്ഡലങ്ങളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്. കഴിഞ്ഞ തവണ ഈ മണ്ഡലങ്ങളിൽ ഭൂരിഭാഗവും തൂത്തുവാരിയ ബി.ജെ.പിക്ക് അധികാരം നിലനിർത്താൻ നിർണായകമാണ് ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ്.

120 സ്ത്രീകളടക്കം 1300 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ (ഗാന്ധിനഗർ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മൻസുഖ് മാണ്ഡവ്യ (പോർബന്തർ), പർഷോത്തം രൂപാല (രാജ്കോട്ട്), പ്രൾഹാദ് ജോഷി (ധാർവാഡ്), എസ്.പി. സിങ് ബാഗേൽ (ആഗ്ര), മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ (വിദിഷ), ദിഗ്‌വിജയ സിങ് (രാജ്‌ഗഡ്), സുപ്രിയ സുലെ (ബാരാമതി), അഖിലേഷ് യാദവിെന്റ ഭാര്യ ഡിംപിൾ യാദവ് (മെയിൻപുരി), കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (ഹവേരി) എന്നിവരാണ് ചൊവ്വാഴ്ച ജനവിധി തേടുന്ന പ്രമുഖർ. സൂറത്തിൽ ബി.ജെ.പി എതിരില്ലാതെ ജയിച്ചതിനാൽ ഗുജറാത്തിൽ 25 സീറ്റുകളിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (11), ഉത്തർപ്രദേശ് (10), കർണാടക (14), മധ്യപ്രദേശ് (ഒമ്പത്) ഛത്തിസ്ഗഢ് (7), ബിഹാർ (5), അസം (4), പശ്ചിമ ബംഗാൾ (4), ഗോവ (2) എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും. മൂന്നാംഘട്ടത്തിൽ 11 കോടിയിലധികം വോട്ടർമാരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഗാന്ധിനഗർ മണ്ഡലത്തിലെ അഹ്മദാബാദിൽ വോട്ട് രേഖപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PollingIndia NewsLok Sabha Elections 2024
News Summary - Lok sabha election
Next Story