Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ മതപരിവർത്തന...

കർണാടകയിൽ മതപരിവർത്തന നിരോധനനിയമം നിയമസഭ വീണ്ടും പാസാക്കി

text_fields
bookmark_border
കർണാടകയിൽ മതപരിവർത്തന നിരോധനനിയമം നിയമസഭ വീണ്ടും പാസാക്കി
cancel

ബംഗളൂരു: കർണാടകയിൽ വിവാദമായ മതപരിവർത്തന നിരോധന നിയമം (കർണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) നിയമസഭ വീണ്ടും പാസാക്കി. നേരത്തേ നിയമസഭ ബിൽ പാസാക്കിയിരുന്നെങ്കിലും ഭേദഗതി വരുത്തിയതോടെയാണ് വീണ്ടും പാസാക്കേണ്ടിവന്നത്. ബുധനാഴ്ച ചേർന്ന നിയമസഭ യോഗത്തിൽ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്‍റെ കടുത്ത പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെയായിരുന്നു നടപടി. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബിൽ അവതരിപ്പിച്ചത്. ഗവർണറുടെ അനുമതി കിട്ടുന്നതോടെ 2022 മേയ് 17 മുതൽ മുൻകാലപ്രാബല്യത്തോടെ നിയമം പ്രാബല്യത്തിൽ വരുമെന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്.

നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷംവരെ തടവുൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങൾ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും.

മതം മാറാൻ ആഗ്രഹിക്കുന്നയാൾ രണ്ടുമാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണർക്ക് (ഡി.സി) അപേക്ഷ നൽകണമെന്ന വ്യവസ്ഥയുമുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിൽനിന്നോ പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുന്നവർക്ക് മൂന്നുവർഷം മുതൽ പത്തുവർഷം വരെ തടവും അരലക്ഷത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും.

കൂട്ട മതപരിവർത്തനത്തിന് മൂന്നുവർഷം മുതൽ പത്തുവർഷം വരെ ജയിൽ ശിക്ഷയും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നതാണ് വ്യവസ്ഥ. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന്‍റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകൾ. അതേസമയം, ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaLegislative CouncilAnti-Conversion Bill
News Summary - Karnataka Legislative Council passes anti-conversion Bill
Next Story