Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കെതിരെ...

ബി.ജെ.പിക്കെതിരെ ഒരുമനസ്സോടെ കളത്തിലേക്ക് ആർ.ജെ.ഡി-ജെ.ഡി.യു സഖ്യം; ഇരു പാർട്ടികളും 17 വീതം സീറ്റുകളിൽ മത്സരിക്കും

text_fields
bookmark_border
bihar
cancel

ന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ എതിരിടാൻ ഒരുമനസ്സോടെ കളത്തിലേക്ക് ആർ.ജെ.ഡി, ജെ.ഡി.യു പാർട്ടികൾ. തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയിരി​ക്കേ ബിഹാറിൽ ഇരുപാർട്ടികളും ​സീറ്റ് വിഭജത്തിൽ ധാരണയിലെത്തി. സംസ്ഥാനത്ത് ഇരു പാർട്ടികളും 17 സീറ്റുകളിൽ വീതം മത്സരിക്കും. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്നാണ് സീറ്റ് വിഭജനത്തിൽ തീരുമാനത്തിൽ എത്തിയത്.

കോൺഗ്രസിന് നാല് സീറ്റ് നൽകാൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സമ്മതം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. തീരുമാനം ഇരുവരും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇടതുപക്ഷം രണ്ട് സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന് സീറ്റ് വിഭജനം സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ ബിഹാർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ്-ഇടതുപക്ഷ സഖ്യം ഒരുമിച്ച് പോരാടുമെന്നും സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിന്റെ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബിഹാർ കോൺഗ്രസ് അധ്യക്ഷനും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharRJDJDULok Sabha election 2024
News Summary - JDU-RJD Reach Seat Sharing Consensus For Lok Sabha Elections 2024, Say Sources
Next Story