Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-ഇസ്രായേൽ...

ഇന്ത്യ-ഇസ്രായേൽ സഹകരണത്തിന് ഒമ്പത് പുതിയ കരാറുകൾ

text_fields
bookmark_border
ഇന്ത്യ-ഇസ്രായേൽ സഹകരണത്തിന് ഒമ്പത് പുതിയ കരാറുകൾ
cancel

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ സന്ദർശനത്തിനൊപ്പം സഹകരണം വർധിപ്പിക്കാൻ ഇന്ത്യയുമായി ഒമ്പതു കരാറുകൾ. പ്രതിരോധസാമഗ്രികൾ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിന് സംരംഭങ്ങൾ കൂടുതലായി തുടങ്ങും. പങ്കാളിത്തപദ്ധതിയും ഗവേഷണവും പ്രോത്സാഹിപ്പിക്കും. സാേങ്കതികവിദ്യ കൈമാറും. പൊതു, സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തോടെ പ്രതിരോധവ്യവസായത്തിൽ ദീർഘകാലസഹകരണം കൊണ്ടുവരും. പ്രതിരോധത്തിനുപുറമെ ഭീകരവേട്ട, സൈബർസുരക്ഷ എന്നീ വിഷയങ്ങളിൽ ബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. പ്രതിരോധസാമഗ്രികൾ ഇന്ത്യയിൽ സംയുക്തമായി നിർമിക്കുന്നതിന് ഇസ്രായേലിലെ പടക്കോപ്പ് നിർമാണകമ്പനികളെ നരേന്ദ്ര േമാദി ക്ഷണിച്ചു. 

പ്രത്യക്ഷ വിദേശനിക്ഷേപവ്യവസ്ഥ ഉദാരമാക്കിയത് പ്രയോജനപ്പെടുത്താൻ ഇസ്രായേൽ കമ്പനികളോട് മോദി ആവശ്യപ്പെട്ടു. കൃഷി, സാേങ്കതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വികസിപ്പിക്കുമെന്ന് മോദി-നെതന്യാഹു ചർച്ചക്കുശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവന വ്യക്തമാക്കി. സൈബർസുരക്ഷ, എണ്ണ-പ്രകൃതിവാതകം, ചലച്ചിത്ര സഹനിർമാണം എന്നീ മേഖലകളിൽ സഹകരിക്കാനുള്ള കരാറുകൾക്കുപുറമെ വ്യോമ ഗതാഗത ഉടമ്പടി ഭേദഗതി ചെയ്യാനും തീരുമാനിച്ചു. ഇസ്രായേലിെൻറ ടാങ്ക്വേധ സ്പൈക് മിസൈൽ ഇടപാടിനെക്കുറിച്ച് ചർച്ച നടന്നുവോ എന്ന കാര്യം അധികൃതർ വിശദീകരിക്കുന്നില്ല. വിലക്കൂടുതൽ, ഗുണമേന്മ എന്നിവയിൽ പൊരുത്തപ്പെടാനാകാതെ സഹസ്രകോടികളുടെ ഇൗ കരാർ ഇന്ത്യ നേരേത്ത വേണ്ടെന്നുവെച്ചിരുന്നു. രണ്ടുരാജ്യങ്ങളിലെയും മുതിർന്ന കാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന പ്രതിനിധിതലചർച്ചയിൽ മേഖല, അന്താരാഷ്ട്രവിഷയങ്ങൾ ഉയർന്നു വന്നു. 

ജറൂസലം വിഷയത്തിൽ ഇസ്രായേലിനെതിരെ ഇന്ത്യ യു.എന്നിൽ വോട്ടുചെയ്ത വിഷയവും ചർച്ചയായി. എന്നാൽ, പരസ്പരബന്ധം ഏതെങ്കിലും ഒറ്റവിഷയത്തെമാത്രം ആശ്രയിച്ചല്ലെന്ന കാഴ്ചപ്പാടാണ് രണ്ടു നേതാക്കളും പ്രകടിപ്പിച്ചത്. സമാധാനത്തിനും സുരക്ഷക്കും ഭീകരത ഉയർത്തുന്ന കടുത്ത വെല്ലുവിളികൾ സംഭാഷണവിഷയമായി. ഭീകരതയെ ഏതുവിധത്തിൽ പ്രോത്സാഹിപ്പിച്ചാലും കർക്കശനടപടികൾ വേണമെന്ന് സംയുക്തപ്രസ്താവന ആഹ്വാനം ചെയ്തു. 


പരസ്പരം പ്രശംസിച്ച് മോദിയും നെതന്യാഹുവും
ന്യൂഡൽഹി: മോദിയെ വിപ്ലവാത്മകനേതാവെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. മോദി ഇന്ത്യയിൽ പരിവർത്തനം കൊണ്ടുവരിക മാത്രമല്ല, ഇസ്രായേലുമായുള്ള ബന്ധങ്ങളിലും അത് സാധ്യമാക്കിയെന്ന് നെതന്യാഹു പറഞ്ഞു. നെതന്യാഹുവിനെ ഹീബ്രുവിൽ സ്വാഗതം ചെയ്താണ് നരേന്ദ്ര മോദി പ്രസ്താവന നടത്തിയത്. ദീർഘകാലമായി കാത്തിരുന്ന അവസരമാണിതെന്നും മോദി കൂട്ടിച്ചേർത്തു. ഫലപ്രാപ്തിയുടെ കാര്യത്തിൽ അക്ഷമനാണ് താനെന്നാണ് എല്ലാവരും പറയാറ്. നെതന്യാഹുവിെൻറയും കാര്യം അങ്ങനെ തന്നെയെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പദ്ധതികൾ മുന്നോട്ടുനീക്കുന്നതിലെ ചുവപ്പുനാട അഴിയണം. ഇന്ത്യ അത് ചെയ്തുവരികയാണെന്ന് മോദി പറഞ്ഞു.

നെതന്യാഹുവിനെതിരെ പ്രതിഷേധം ആളിക്കത്തി
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ സന്ദർശനത്തിൽ തലസ്ഥാനത്ത് കനത്ത പ്രതിഷേധം. തിങ്കളാഴ്ച ഇന്ത്യഗേറ്റിന് സമീപവും ഇസ്രായേൽ എംബസിക്കു മുന്നിലുമാണ് പാർട്ടികളുടേയും സംഘടനകളുടേയും പ്രതിഷേധം നടന്നത്. ഫലസ്തീൻ ജനതയോട് ഇസ്രായേൽ നടത്തുന്ന ക്രൂരതയോട് പൊരുത്തപ്പെടാനാവില്ല എന്ന് സമരക്കാർ പ്രഖ്യാപിച്ചു. ഇസ്രായേൽ എംബസിയിലേക്ക് സംഘടനകൾ നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ പെങ്കടുത്തു. മാർച്ച് ഷാജഹാൻ റോഡിൽ പൊലീസ് തടഞ്ഞു. ഫലസ്തീനിൽ അതിക്രമിച്ചുകയറിയും അവരുടെ സ്ഥലങ്ങൾ പിടിച്ചെടുത്തും ക്രൂരത തുടരുന്ന ഇസ്രായേൽ സർക്കാറിനെ അംഗീകരിക്കാനാവില്ലെന്ന് ഇടതു പാർട്ടികളുടെ ബാനറിൽ ഇന്ത്യഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തിൽ സി.പി.െഎ നേതാവ് ഡി. രാജ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia -Israel
News Summary - India -Israel ties - India news
Next Story