തെങ്ങുവീണ് മുൻ ദൂരദർശൻ അവതാരകയുടെ മരണം: നഗരസഭെക്കതിരെ ഭർത്താവ് കോടതിയിലേക്ക്
text_fieldsമുംബൈ: പ്രഭാതസവാരിക്കിടെ തെങ്ങുവീണ് ദൂരദർശൻ മുൻ അവതാരകയും യോഗ പരിശീലകയുമായ കാഞ്ചൻ നാഥ് (58) മരിച്ച സംഭവത്തിൽ മുംബൈ നഗരസഭെക്കതിരെ ഭർത്താവ് കോടതിയിലേക്ക്. അടിവേര് തകർന്ന തെങ്ങ് മുറിച്ചുമാറ്റാൻ ഉടമസ്ഥൻ നാലുമാസം മുമ്പ് അപേക്ഷിക്കുകയും പണം കെട്ടുകയും ചെയ്തിട്ടും നഗരസഭ അവഗണിച്ചതാണ് കാഞ്ചനയുടെ മരണത്തിനിടയായ അപകട കാരണമെന്നാണ് ആരോപണം.
പരാതിയുമായി കാഞ്ചെൻറ ഭർത്താവ് രജത് നാഥ് ചെമ്പൂരിലെ വസന്ത് പാർക്ക്പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയാറായില്ല. തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് പ്രദേശത്തെ കൗൺസിലർ നഗരസഭ കമീഷണറോട് ആവശ്യപ്പെട്ടു.
പ്രഭാതസവാരിക്കിടെ ചൊവ്വാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്. തെങ്ങ് കാഞ്ചൻ നാഥിെൻറ ദേഹത്തുവീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി പകർത്തിയ അപകടദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ, നഗരസഭെക്കതിരെ ജനരോഷമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.