ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രവിലക്ക് നീങ്ങുന്നു
text_fieldsന്യൂഡൽഹി: ഭിന്നശേഷിയുള്ളവരെ ഹജ്ജ് കർമത്തിൽനിന്ന് തടയുന്ന മാർഗനിർദേശങ്ങൾ മാറ്റാൻ ഒടുവിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള ദേശീയവേദിയായ എൻ.പി.ആർ.ഡിയുടെ നേതൃത്വത്തിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ സംഘടനകളുടെ കടുത്ത സമ്മർദത്തിന് ഒടുവിലാണ് കേന്ദ്രം വഴങ്ങിയത്. ഇതേ തുടർന്ന് വിവാദവ്യവസ്ഥകൾ പരിശോധനയിലാണെന്ന് വെബ്സൈറ്റിൽ അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ ഇടപെടാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ഉറപ്പു നൽകി.
ഭിന്നശേഷിയുള്ളവരെ തടയുന്ന നിർദേശങ്ങളാണ് ദേശീയ ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചതെന്നാണ് സംഘടനകളുടെ ആക്ഷേപം. മാനസികവും ശാരീരികവുമായ ആരോഗ്യമില്ലാത്തവരെ ഹജ്ജ് അനുഷ്ഠിക്കാൻ അനുവദിക്കില്ലെന്നാണ് മാർഗനിർദേശത്തിൽ ഒന്ന്. ആരെയും തടയാനായി അധികൃതർക്ക് ആയുധമാക്കാൻ കഴിയുന്ന ഒരു വ്യവസ്ഥയാണിെതന്ന് എൻ.പി.ആർ.ഡി ചൂണ്ടികാട്ടുന്നു. കൂടാതെ ‘കാലുകൾ മുറിച്ചുമാറ്റിയവർ, മുടന്തുള്ളവർ, വൈകല്യമുള്ളവർ, ശാരീരികവും മാനസികവുമായി കഴിവില്ലാത്തവർ’ എന്നിവർ ഹജ്ജ് അനുഷ്ഠിക്കാൻ പോകാൻ പാടില്ലെന്ന് പറയുന്നു. ഇത്തരത്തിലുള്ള വിേശഷണങ്ങൾതന്നെ ഭിന്നശേഷിക്കാർക്ക് അപകീർത്തികരമാണ്. മാത്രമല്ല ‘പോളിയോ, ക്ഷയം, രക്തസമ്മർദവും ഹൃദയ-ശ്വാസകോശ സംബന്ധിയായ അസുഖവുമുള്ളവർ, ഹൃദയ ധമനികൾക്ക് ശക്തിയില്ലാത്തവർ, കുഷ്ഠം, എയ്ഡ്സ്, മറ്റ് പകർച്ചവ്യാധികൾ അല്ലെങ്കിൽ അംഗവൈകല്യമുള്ളവർ’ എന്നിവരും ഹജ്ജിന് േപാകാൻ പാടില്ലെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. ഇവ ഭിന്നശേഷിയുള്ളവരുടെ അവകാശം സംബന്ധിച്ച െഎക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിെൻറയും പാർലമെൻറ് പാസാക്കിയ ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശം-2016 നിയമത്തിെൻറയും അന്തസ്സത്ത ലംഘിക്കുന്ന നിർദേശങ്ങളാണെന്നാണ് ആക്ഷേപം.
ഭിന്നശേഷിയുടെ പേരിൽ ഒരു വ്യക്തിയോടും വിവേചനം അരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് സംഘടന ഡിസംബർ 25ന് മന്ത്രി മുക്താർ അബ്ബാസ് നഖ്വിക്ക് നിവേദനം നൽകിയിരുന്നു. സൗദി അറേബ്യയിൽ ഇത്തരം വിേവചനമിെല്ലന്നും പകരം ഭിന്നശേഷിക്കാർക്ക് നൽകുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളെതന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പാകിസ്താെൻറ 2017ലെ ഹജ്ജ് നയത്തിൽപോലും ഭിന്നശേഷിക്കാർക്കൊപ്പം ഒരു പുരുഷൻ ഒപ്പമുണ്ടാവണമെന്ന് മാത്രമാണ് നിഷ്കർഷിക്കുന്നതെന്നും പറഞ്ഞു. ഇതേതുടർന്ന് കഴിഞ്ഞദിവസം ഹജ്ജ് നയം വ്യക്തമാക്കുന്ന വെബ്സൈറ്റിൽ ‘വ്യവസ്ഥകൾ പുനഃപരിശോധനയിലാണെന്ന് വ്യക്തമാക്കി. സംഘടനാ ജന. സെക്രട്ടറി മുരളീധരെൻറ നേതൃത്വത്തിൽ ഭാരവാഹികൾ മന്ത്രിയെ കണ്ടു. ഭിന്നശേഷിയുള്ളവരുടെ അവകാശം സംരക്ഷിക്കാനുള്ള കേന്ദ്ര നിയമത്തിന് പൂരകമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഹജ്ജ് കമ്മിറ്റിയോട് നിർദേശിക്കുമെന്ന് മുക്താർ അബ്ബാസ് നഖ്വി ഉറപ്പു നൽകിയെന്ന് മുരളീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.