ഗുജറാത്തിൽ മോടി മങ്ങി ബി.ജെ.പി
text_fieldsഅഹ്മദാബാദ്: വിജയിക്ക് നേട്ടവും പരാജിതന് നഷ്ടവും നൽകാതെ ഗുജറാത്ത്. തുടർച്ചയായ ആറാം തവണയും ബി.ജെ.പി സംസ്ഥാന ഭരണത്തിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിൽ വീറോടെ പോരാടിയ കോൺഗ്രസിനെതിരെ വിയർത്തുനേടിയ വിജയം ബി.ജെ.പിയുടെ പ്രതീക്ഷക്കൊത്തതായില്ല. േവാെട്ടണ്ണലിെൻറ ഒരു ഘട്ടത്തിൽ അപ്രതീക്ഷിതമായി മുന്നിലെത്തുകയും ഒടുവിൽ നില മെച്ചപ്പെടുത്തുകയും ചെയ്ത കോൺഗ്രസിന് രാഷ്ട്രീയനേട്ടം കൂടിയായി ഫലം.
ആകെ 182 മണ്ഡലത്തിൽ 99 ലും ജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. കോൺഗ്രസ് 77 സീറ്റുനേടി. ഭാരതീയ ട്രൈബൽ പാർട്ടി രണ്ടും എൻ.സി.പി ഒരു സീറ്റും നേടി. ദലിത് നേതാവ് ജിഗ്നേഷ് േമവാനി ഉൾപ്പെടെ മൂന്ന് സ്വതന്ത്രന്മാരും ജയിച്ചു. മേവാനിയുടെയും സഖ്യകക്ഷിയായ ഭാരതീയ ട്രൈബൽ പാർട്ടിയുടെയും സീറ്റുകൂടി കൂട്ടുേമ്പാൾ കോൺഗ്രസിനൊപ്പം 80 എം.എൽ.എമാരാകും. ബി.െജ.പി 49.1, കോൺഗ്രസ് 41.4 ശതമാനം വീതം വോട്ടുനേടി. കേവലഭൂരിപക്ഷത്തിന് 92 സീറ്റാണ് വേണ്ടത്.
ഗ്രാമീണമേഖല കോൺഗ്രസിനൊപ്പവും നഗരങ്ങൾ ബി.ജെ.പിക്കൊപ്പവും നിന്നു. ഹാർദിക് പേട്ടൽ, ജിഗ്നേഷ് മേവാനി, അൽപേഷ് താകോർ ത്രയം കോൺഗ്രസിെൻറ കരുത്തായി. എന്നാൽ, ആദിവാസി മേഖല ബി.ജെ.പിക്കൊപ്പമായി.
ജി.എസ്.ടിയെ ‘ഗബ്ബർ സിങ് ടാക്സ്’ എന്നുവിശേഷിപ്പിച്ച് കോൺഗ്രസ് നടത്തിയ പ്രചാരണം ബി.ജെ.പി കോട്ടയായ സൂറത്തിൽ ഏശിയില്ല. ഇവിടെ ബി.ജെ.പി 45 സീറ്റ് നേടി. നഗരപ്രദേശങ്ങൾ ഉൾപ്പെട്ട മധ്യ- തെക്കൻ ഗുജറാത്തും അഹ്മദാബാദുമാണ് ബി.െജ.പിയെ ഭരണത്തിലേറാൻ സഹായിച്ചത്. എന്നാൽ, കാർഷിക മേഖലയായ സൗരാഷ്ട്ര, കച്ച് മേഖലയിൽ കോൺഗ്രസ് സീറ്റ് കഴിഞ്ഞതവണത്തെ 16ൽനിന്ന് 31 ആയി ഉയർത്തി. വടക്കൻ ഗുജറാത്തും കോൺഗ്രസിനൊപ്പമാണ്.
വെസ്റ്റ് രാജ്കോട്ടിൽ മുഖ്യമന്ത്രി വിജയ് രുപാനി 53,755 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ ഇന്ദ്രാനിൽ രാജ്ഗുരുവിനെ തോൽപിച്ചത്. പേട്ടൽ സ്വാധീന മണ്ഡലമായ മെഹ്സാനയിൽനിന്ന് ഉപമുഖ്യമന്ത്രി നിതിൻ പേട്ടലും ജയിച്ചു. ദോറാജിയിലെ അഭിമാനപ്പോരാട്ടത്തിൽ ഹാർദിക്കിെൻറ വിശ്വസ്തൻ ലളിത് വസോയ 25,000 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ബി.ജെ.പി നേതാവ് ഹരിലാൽ പേട്ടലിനെ തറപറ്റിച്ചു. കോൺഗ്രസ് പിന്തുണയോടെ വഡ്ഗാമിൽ സ്വതന്ത്രനായി മത്സരിച്ച ദലിത് നേതാവ് ജിഗ്നേഷ് മേവാനി 19,696 വോട്ടിെൻറയും കോൺഗ്രസിൽ ചേർന്ന പിന്നാക്ക നേതാവ് അൽപേഷ് താകോർ 14,857 വോട്ടിെൻറയും ഭൂരിപക്ഷത്തോടെ മിന്നുന്ന ജയം നേടി.
ഉദ്വേഗഭരിതമായ വോെട്ടണ്ണലിെൻറ തുടക്കം മുതൽ ബി.ജെ.പിയാണ് മുന്നിട്ടുനിന്നതെങ്കിലും ഇടക്ക് ഏവരെയും ഞെട്ടിച്ച് കോൺഗ്രസ് മുന്നേറി.
മുന്നേറ്റം നിലനിർത്താനായില്ലെങ്കിലും ബി.ജെ.പിയുടെ തൂത്തുവാരലിന് തടയിടാൻ കോൺഗ്രസിന് കഴിഞ്ഞു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ‘കർട്ടൺ റെയ്സർ’ എന്ന പ്രതീതി സൃഷ്ടിച്ച്, സ്വന്തം സംസ്ഥാനത്ത് താൻ നേരിട്ടു നയിച്ച പോരാട്ടത്തിെൻറ ഫലം നരേന്ദ്ര മോദിയെ സംബന്ധിച്ച് ആേവശകരമായില്ലെന്നുമാത്രമല്ല, കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്ത രാഹുൽ ഗാന്ധിക്ക് ഫലം ആത്മവിശ്വാസമേകുകയും ചെയ്യുന്നു. 1998 മുതൽ ഇടവേളയില്ലാതെ സംസ്ഥാനം ഭരിച്ചുവരുകയാണ് ബി.ജെ.പി. മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്ന് വിജയ് രുപാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.