ജി.എസ്.ടി: നികുതി റിേട്ടണിന് ഇളവ്; സർക്കാർ ലോട്ടറിക്ക് 12 ശതമാനം
text_fieldsന്യൂഡൽഹി: ജൂലൈ ഒന്നിന് ചരക്കുസേവന നികുതി നടപ്പാക്കുേമ്പാൾ മാസാന്ത റിേട്ടൺ സമർപ്പിക്കുന്നതിന് വ്യാപാരികൾക്കും വ്യവസായികൾക്കും രണ്ടു മാസത്തെ അവധി നൽകുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. സെപ്റ്റംബർ മുതലായിരിക്കും ചരക്കുസേവന നികുതി സമയക്രമമനുസരിച്ച് കർശനമായി നിരീക്ഷിക്കുകയെന്നും മന്ത്രി കൂട്ടിേച്ചർത്തു.
ന്യൂഡൽഹിയിൽ ഞായറാഴ്ച നടന്ന ചരക്കുസേവന നികുതി സമിതി യോഗത്തിലാണ് ഇൗ തീരുമാനമെടുത്തത്. കേരളത്തിൽനിന്ന് ധനമന്ത്രി തോമസ് െഎസക് കൗൺസിൽ യോഗത്തിൽ പെങ്കടുത്തു. ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാവശ്യമായ കമ്പ്യൂട്ടറുകളും സോഫ്റ്റ്വെയറുകളും അടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് ഇനിയും മാസങ്ങളെടുക്കുമെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നികുതി റിേട്ടൺ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകിയത്.
എന്നാൽ, പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറാൻ കമ്പനികൾക്ക് സമയം അനുവദിക്കാനാണ് ഇൗ തീരുമാനമെടുത്തതെന്ന് ധനമന്ത്രി പറഞ്ഞു. ജൂലൈയിലും ആഗസ്റ്റിലും മാസാന്ത നികുതി റിേട്ടൺ നൽകേണ്ടതില്ല. സെപ്റ്റംബർ മുതൽ ചരക്കുസേവന നികുതി നടപ്പാക്കുന്നത് കർശനമായി സമയബന്ധിതമായി നിരീക്ഷിക്കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളുടെ റിേട്ടൺ സെപ്റ്റംബർ 20ന് സമർപ്പിച്ചാൽ മതിയെന്ന് ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു.
പുതിയ നികുതിഘടന വ്യവസ്ഥാപിതമായ രീതിയിലായാൽ ഒാരോ മാസത്തിെൻറയും റിേട്ടൺ തൊട്ടടുത്ത മാസം 10നകം സമർപ്പിക്കണം. കേരളത്തിെൻറ ശക്തമായ സമ്മർദത്തിനൊടുവിൽ ചരക്കു സേവന നികുതി പ്രകാരമുള്ള ലോട്ടറി നികുതിയിൽ ധാരണയായി. സംസ്ഥാന സർക്കാറുകൾ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ െവച്ചുള്ള ലോട്ടറികൾക്ക് 28 ശതമാനവും നികുതി ഏർപ്പെടുത്താൻ ഞായറാഴ്ച ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.
കേരളം, ഗോവ തുടങ്ങിയ വിനോദസഞ്ചാര വ്യവസായ മേഖലക്ക് സഹായകമാകുന്ന നീക്കത്തിൽ 7500 രൂപക്ക് മുകളിലുള്ള ഹോട്ടൽ മുറിക്ക് നിലവിൽ നിർദേശിച്ചിരുന്ന 28 ശതമാനം നികുതി 18 ശതമാനമാക്കി കുറച്ചു. ഇവിടെ ഭക്ഷണത്തിനും 18 ശതമാനമായിരിക്കും നികുതി. 7500 രൂപക്ക് താഴെയുള്ളവക്ക് 12 ശതമാനം നികുതി ചുമത്തും. ഇതേ നിരക്കിൽ ഹൗസ് ബോട്ടുകളുടെ നികുതിയും താഴും.
അതേസമയം, ചെറുകിട ഹോട്ടലുകളുടെ നികുതി 0.5 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാക്കി വർധിപ്പിച്ചത് കുറക്കാൻ കേന്ദ്ര സർക്കാർ ഞായറാഴ്ചയും തയാറായില്ല. ഇതുമൂലം കേരളത്തിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധനയുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് െഎസക് ചൂണ്ടിക്കാട്ടി. ചെറുകിട നോൺ എ.സി ഹോട്ടലുകൾക്ക് അഞ്ചും എ.സി ഹോട്ടലുകൾക്ക് 18ഉം ശതമാനമാണ് ജി.എസ്.ടിയിൽ നിർദേശിച്ചിരിക്കുന്ന നികുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.