ഗൗരി ലേങ്കഷിന്റെ കൊലപാതകം: നക്സൽ മേഖലയിൽ നിന്ന് അന്വേഷണസംഘം പിൻവാങ്ങുന്നു
text_fieldsബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നക്സലുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽനിന്ന് പ്രത്യേക അന്വേഷണസംഘം പിൻവാങ്ങുന്നു. ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ മുൻ നക്സൽ നേതാക്കെളയും നക്സൽ സ്വാധീന മേഖലകളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സഹായകമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് നിർത്തിവെക്കുന്നത്.
ഗൗരി ലേങ്കഷുമായി ബന്ധപ്പെട്ടിരുന്ന നക്സലുകളെക്കുറിച്ച് നേരിട്ടും അല്ലാതെയും അന്വേഷണം നടത്തിയ സംഘം കൊലക്ക് പിന്നിൽ നക്സലുകളുടെ പങ്കില്ലെന്ന നിഗമനത്തിലാണ്. വൈകാതെ ഇൗ മേഖലകളിൽ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ മടങ്ങും. കർണാടക സർക്കാറിെൻറ നിർദേശപ്രകാരം ഗൗരി നേതൃത്വം നൽകിയ സമിതിയുടെ പ്രേരണയാൽ 11 നക്സൽ പ്രവർത്തകർ പുനരധിവാസ പദ്ധതിക്ക് കീഴിൽ ആയുധംവെച്ച് കീഴടങ്ങിയിരുന്നു. ഇതിൽ ചില നക്സൽ േനതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നതായും എന്നാൽ, അത് കൊലപാതകത്തിലേക്ക് നയിച്ചതായി കരുതുന്നില്ലെന്നും അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, തങ്ങൾ അന്വേഷണത്തിെൻറ ദിശ മാത്രമേ മാറ്റുന്നുള്ളൂവെന്നും നക്സലുകളുടെ പങ്ക് സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചിട്ടിെല്ലന്നും മറ്റൊരു അന്വേഷേണാദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.