ബാബരി കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ
text_fieldsന്യൂഡൽഹി: ബാബരി കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ഗവർണറായി നിയമിച്ചു. ആന്ധ്രപ്രദേശ് ഗവർണറായാണ് അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചത്. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.
2017ലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലെത്തുന്നത്. കർണാടക ഹൈകോടതിയിൽ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു.
സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു. തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുമതി നൽകികൊണ്ട് ബാബരി കേസിൽ സുപ്രീംകോടതി വിധി പറഞ്ഞപ്പോഴും ബെഞ്ചിൽ അബ്ദുൽ നസീറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.