Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായ്പ തിരിച്ചടക്കാൻ...

വായ്പ തിരിച്ചടക്കാൻ പണമില്ല; മകനെ വിൽപനക്കുണ്ടെന്ന പ്ലക്കാർഡുമായി പിതാവ്

text_fields
bookmark_border
Father to sell his son
cancel

ലഖ്നോ: വായ്പ തിരിച്ചടക്കാൻ പണമില്ലാത്തതിനാൽ മകനെ വിൽപനക്ക് വെച്ച് പിതാവ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ആര് മുതൽ എട്ട് ലക്ഷം രൂപക്ക് കുട്ടിയെ വിൽക്കാനുണ്ട് എന്നായിരുന്നു പിതാവിന്‍റെ കഴുത്തിൽ തൂക്കിയിരുന്ന പ്ലക്കാർഡിൽ കുറിച്ചിരുന്നത്.

അലിഗഡിലെ റാവ് വുഡ്സ് ബസ് സ്റ്റാന്‍റിലാണ് ഭാര്യയോടും മകളോടുമൊപ്പമെത്തിയ പിതാവ് കുട്ടിയെ വിൽപനക്ക് വെച്ചിരിക്കുന്നത്. പിതാവ് തന്‍റെ കുടുംബാംഗങ്ങളിൽ 50,000 രൂപ വായ്പയെടുത്തിരുന്നു. ബന്ധു പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാതായതോടെ ഇയാൾ കുടുംബത്തെ അധിക്ഷേപിച്ചു. ഇതിന് പിന്നാലെയാണ് കുട്ടിയെ വിൽക്കാനുണ്ടെന്ന ബോർഡുമായി പിതാവ് ബസ് സ്റ്റാന്‍റിലെത്തുന്നത്. ഭാര്യയുടെ സമ്മതത്തോടെയാണ് വിൽപനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. മകനെ വിൽക്കാൻ കഴുത്തിൽ പ്ലകാർഡ് കെട്ടിയിരിക്കുന്ന പിതാവുള്ള നാടാണ് ബി.ജെ.പിയുടെ അമൃതകാലം എന്നായിരുന്നു അഖിലേഷിന്‍റെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh YadavBJPUttar PradeshYogi AdityanathSamaj Wadi partyFather to sell his son
News Summary - Father forced to sell his son as he failed to repay the loan
Next Story