Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാറൂഖ് വധം:...

ഫാറൂഖ് വധം: രണ്ട് പ്രതികൾ അറസ്റ്റിൽ; ഒരാൾ കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
ഫാറൂഖ് വധം: രണ്ട് പ്രതികൾ അറസ്റ്റിൽ; ഒരാൾ കോടതിയിൽ കീഴടങ്ങി
cancel

കോയമ്പത്തൂർ: യുക്തിവാദിയും ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകനുമായ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. അതിനിടെ മറ്റൊരു പ്രതി കോടതിയിൽ കീഴടങ്ങി. ഇേതാടെ പിടിയിലായവരുടെ എണ്ണം നാലായി.
കോയമ്പത്തൂർ കരിമ്പുക്കട സ്വദേശികളായ അബ്ദുൽ മുനാഫ് (30), അക്രം ജിണ്ടാൽ (25) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൗത്ത് ഉക്കടം ബിലാൽ എസ്േറ്ററ്റ് സദ്ദാംഹുസൈനാണ് (28) തിങ്കളാഴ്ച അഞ്ചാമത് ജെ.എം കോടതിയിൽ കീഴടങ്ങിയത്. എന്നാൽ, കേസുമായി സദ്ദാംഹുസൈന് ബന്ധമില്ലെന്നും വീട്ടിൽ പൊലീസ് ചെന്ന് നിരന്തരമായി ശല്യം ചെയ്യുന്നതിനാലാണ് കോടതിയിൽ ഹാജരായതെന്നും അഭിഭാഷകൻ സക്കരിയ്യ അറിയിച്ചു. 15 ദിവസത്തേക്ക് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
ബംഗളൂരു സ്ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കിച്ചാൻബുഹാരിയുടെ അടുത്ത ബന്ധുവായ സദ്ദാംഹുസൈെൻറ പേരിൽ രണ്ട് വധശ്രമക്കേസുകൾ ഉൾപ്പെടെ തമിഴ്നാട് പൊലീസ് നേരത്തേ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാർച്ച് 16ന് രാത്രിയാണ് ഉക്കടം മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപം ഫാറൂഖ് കൊല്ലപ്പെട്ടത്. ഫാറൂഖിെൻറ ഫേസ്ബുക് പോസ്റ്റുകളിൽ പ്രകോപിതരായ മതമൗലിക വാദ സംഘടനകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ, പിടിയിലായ പ്രതികൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായി പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആരെയും കൊല്ലാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ഫാറൂഖിെൻറ ഭാര്യ റഷീദ മാധ്യമപ്രവർത്തകേരാട് പറഞ്ഞു.
പ്രതികളെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിെൻറ ഏകാശ്രയമായിരുന്നു ഫാറൂഖെന്ന് മാതാവ് നഫീസ പറഞ്ഞു. കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നും അവർ അഭ്യർഥിച്ചു. നിരീശ്വരവാദം പ്രചരിപ്പിച്ചതിെൻറ പേരിൽ കൊലപാതകം നടന്നതായി കരുതുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണങ്ങളും സംശയിക്കുന്നുണ്ടെന്നും ഫാറൂഖിെൻറ ഭാര്യസഹോദരൻ ഷാജഹാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farook murder
Next Story