ജയിലിെല അഴിമതി: റിപ്പോർട്ട് നൽകിയ ഡി.െഎ.ജിക്ക് സ്ഥലം മാറ്റം
text_fieldsബംഗളൂരു: രണ്ടു കോടി രുപ കൈക്കൂലി വാങ്ങി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന റിപ്പോർട്ട് നൽകിയ കർണാടക പൊലീസ് ഒാഫീസർ ഡി.രൂപക്കും ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിനും സ്ഥലം മാറ്റം. രൂപയെ ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റിയത്. ബംഗളൂരു െസൻട്രൽ ജയിലിൽ ശശികലക്ക് മാത്രമായി അടുക്കളയും പരിചാരകരുമുെണ്ടന്നും ഇൗ സൗകര്യങ്ങൾ ലഭിക്കാൻ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിന് രണ്ടു കോടി കൈക്കൂലി നൽകിയെന്നുമാണ് രൂപ കെണ്ടത്തിയത്.
റിപ്പോർട്ട് പുറത്തു വന്നയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. പിന്നീട് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതുമായി ബന്ധപ്പെട്ട് ഡി.െഎ.ജി രൂപയോടും സത്യനാരായണ റാവുവിനോടും കാരണം ബോധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, താൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നായിരുന്നു രൂപയുടെ പ്രതികരണം. അതിനു തൊട്ടു പിറകെയാണ് അവർക്ക് സ്ഥലം മാറ്റം ഉണ്ടായത്.
താൻ കൈക്കൂലി വാങ്ങിയെന്ന രൂപയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് റാവുവും പ്രതികരിച്ചു. റാവു വിരമിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കെയാണ് സ്ഥലം മാറ്റം.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സ്റ്റാമ്പ് പേപ്പർ റാക്കറ്റിലെ മുഖ്യകണ്ണിയായ അബ്ദുൽ കരീം തെൽഗിക്കും ജയിലിൽ സത്യനാരായണ റാവു അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്നും രൂപയൂടെ റിപ്പോർട്ടിൽ ആരോപണമുണ്ട്. വി.കെ. ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് പകർത്തിയ വിഡിയോ രംഗങ്ങൾ ജയിലിലെ ചില പൊലീസ് ഉദ്യോഗസ്ഥർ നശിപ്പിച്ചതായും ഡി.െഎ.ജി രൂപ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.