Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ജോഡോ യാത്രക്കിടെ...

ഭാരത് ജോഡോ യാത്രക്കിടെ കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം​ ചെയ്തുവെന്ന് പരാതി

text_fields
bookmark_border
ഭാരത് ജോഡോ യാത്രക്കിടെ കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം​ ചെയ്തുവെന്ന് പരാതി
cancel
camera_alt

ഭാരത് ജോഡോ യാത്രയിൽ കുട്ടികൾക്കൊപ്പം രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്. എൻ.സി.പി.സി.ആർ. ബാലാവകാശ സംരക്ഷണ സമിതിയാണ് ചൊവ്വാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് കത്തയച്ചത്. ഇതിനെതിരെ നടപടിയും അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.

ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും 'ജവഹർ ബൽ മഞ്ച്' എന്ന സംരംഭത്തിലൂടെ കുട്ടികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയാണെന്ന് സെപ്തംബർ 12 ലെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) പറഞ്ഞു.

പരാതി പ്രകാരം, 2022 സെപ്തംബർ 07 ന് 'ഭാരത് ജോഡോ യാത്ര' എന്ന പേരിൽ ദേശീയ രാഷ്ട്രീയ കാമ്പയിൻ കോൺഗ്രസ് നടത്തിയിരുന്നു. അതിന്റെ തുടക്കം മുതൽ തന്നെ അസ്വസ്ഥമാക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.


അതിൽ 'ഭാരത് ജോഡോ ബച്ചേ ജോഡോ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കുട്ടികളും പ​ങ്കെടുക്കുന്നുണ്ട്. പ്രചാരണത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കോൺഗ്രസിന്റെ കൊടി പിടിച്ച് രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുന്നതായി പരാതി ഉന്നയിച്ചതായും ബാലാവകാശ സംഘടന അറിയിച്ചു.

കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 7 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് 'ജവഹർ ബൽ മഞ്ച്'. 'ഭാരത് ജോഡോ ബച്ചേ ജോഡോ' എന്ന കാമ്പയിനിലൂടെ സംഘടിപ്പിച്ചത് 'ജവഹർ ബൽ മഞ്ച്'ലെ കുട്ടികളെയാണെന്നും വ്യക്തമാക്കുന്ന വിവരങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവന്നിട്ടുണ്ട്.

രാഹുൽ ഗാന്ധി സ്കൂളുകൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി ഇടപഴകിയാണ് ജവഹർ ബൽ മഞ്ചിലൂടെ കുട്ടികളെ രാഷ്ട്രീയ പ്രചാരണങ്ങളിൽ പങ്കാളികളാക്കിയതെന്ന പരാതിയിൽ എൻ.സി.പി.സി.ആർ അടിവരയിട്ടിരുന്നു. പ്രായപൂർത്തിയായവർക്ക് മാത്രമേ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകാൻ കഴിയൂ എന്ന തെരഞ്ഞെടുപ്പ് കമീഷൻ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് എൻ.സി.പി.സി.ആർ ആരോപിക്കുന്നു.

"ഐ.എൻ.സി ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, പാർട്ടി സ്ഥാപിച്ച/സംഘടിപ്പിക്കുന്ന ഏതൊരു പ്രത്യേക വിഭാഗവും രാഷ്ട്രീയ സ്വഭാവമുള്ള പാർട്ടിയുടെ തന്നെ ഭാഗമാണ്. അതിനാൽ, 'ജവഹർ ബൽ മഞ്ച്' ഐ.എൻ.സിയുടെ ഒരു രാഷ്ട്രീയ വിഭാഗമായി കാണാം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐ.എൻ.സി) ഭരണഘടനയുടെയും ആർട്ടിക്കിൾ V-ന്റെയും (ഐ.എൻ.സി) ആർട്ടിക്കിൾ V പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ അംഗത്വത്തിന് അപേക്ഷിക്കാൻ കഴിയൂ.


അതിലും പ്രധാനമായി, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു പാർട്ടിയുടെ അംഗത്വം പ്രായപൂർത്തിയായ ഇന്ത്യൻ പൗരന്മാർക്ക് (അതായത് 18 വയസ്സിന് മുകളിൽ) മാത്രമേ നൽകാവു. ഇക്കാര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും കമ്മീഷന് സമർപ്പിച്ച സ്വന്തം നിയമങ്ങളും ഐ.എൻ.സി ലംഘിക്കുന്നു,"-കത്തിൽ പറയുന്നു.

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര സെപ്തംബർ 7 നാണ് കോൺഗ്രസ് ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 3,570 കിലോമീറ്റർ യാത്ര നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenBharatJodoYatrapolitical toolspolitical abuse
News Summary - Complaint that children were abused as political tools during Bharat Jodo Yatra
Next Story