ഛത്തിസ്ഗഢിലെ വ്യാപാരിയുടെ കൊല: എട്ടുപേർക്ക് ജീവപര്യന്തം
text_fieldsറായ്ഗഢ്: ഛത്തിസ്ഗഢിൽ 2013ൽ വ്യാപാരി പ്രമോദ് അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ കുടുംബത്തിലെ മൂന്നുപേരടക്കം എട്ടുപേർക്ക് ജീവപര്യന്തം. ശ്രീകൃഷ്ണൻ അഗർവാൾ, മക്കളായ റോക്കി അഗർവാൾ, നിതീഷ് അഗർവാൾ എന്നിവർക്കും കനയ്യ ദാസ്, നീരജ് കുമാർ, സുനി സിദാർ, ബഗ്ദാൻ ചീഹാൻ, മഹാവീർ സോണി എന്നിവർക്കുമാണ് അഡീഷനൽ ജില്ല ജഡ്ജി ഗീത നവാരെ ശിക്ഷ വിധിച്ചത്. എല്ലാവർക്കും 1500 രൂപ വീതം പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ 13 മാസംകൂടി തടവു ശിക്ഷ അനുഭവിക്കണം. മുകേഷ് അഗർവാൾ, സുനിൽ അഗർവാൾ, സഞ്ജയ് അഗർവാൾ എന്നിവരെ കോടതി വെറുതെവിട്ടു.
2013 ഒക്ടോബർ 24ന് ഖാർസിയ നഗരത്തിൽ നടന്ന ജന്മദിന ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ പ്രമോദ് അഗർവാളും റോക്കി അഗർവാളും മഹാവീർ സോണിയുമായി തർക്കമുണ്ടാവുകയായിരുന്നു. റോക്കിയും മഹാവീറും വിളിച്ചുവരുത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഇരുമ്പുവടി കൊണ്ട് അടിച്ച് പ്രമോദ് അഗർവാളിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.