Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്ക് ഒാഫ്...

ബാങ്ക് ഒാഫ് ബറോഡ ദക്ഷിണാഫ്രിക്കൻ വിവാദത്തിൽ

text_fields
bookmark_border
ബാങ്ക് ഒാഫ് ബറോഡ ദക്ഷിണാഫ്രിക്കൻ വിവാദത്തിൽ
cancel

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമയുടെ രാജിയിലേക്ക് നയിച്ച സാമ്പത്തിക തട്ടിപ്പിൽ ഇന്ത്യൻ പൊതുമേഖലസ്ഥാപനമായ ബാങ്ക് ഒാഫ് ബറോഡക്ക് പങ്ക്. വിവാദത്തെതുടർന്ന് ദക്ഷിണാഫ്രിക്കൻ പ്രവർത്തനങ്ങൾ ബാങ്ക് ഒാഫ് ബറോഡ നിർത്തിവെച്ചു. സഹാറ ഗ്രൂപ്പിെൻറ ഗുപ്ത സഹോദരന്മാർക്ക് ബാങ്ക് ഒാഫ് ബറോഡയുടെ ദക്ഷിണാഫ്രിക്കൻ ശാഖകളിൽ ഉണ്ടായിരുന്ന അക്കൗണ്ടുകളിലേക്ക് ജേക്കബ് സുമയുമായുള്ള ബന്ധം മുഖേന വഴിവിട്ട പണം എത്തിയെന്നും ഇതേക്കുറിച്ച മുന്നറിയിപ്പുകൾ ഉയർന്ന ഉദ്യോഗസ്ഥർ മൂടിവെച്ചു എന്നുമാണ് വെളിപ്പെടുത്തൽ. 


ബാങ്ക് ഒാഫ് ബറോഡയിലെ രണ്ട് ഉദ്യോഗസ്ഥരിൽ നിന്ന് കനത്ത പിഴ ഇൗടാക്കുന്നതിന് നടപടി തുടങ്ങാൻ ബാങ്ക് അധികൃതർ കേന്ദ്ര വിജിലൻസ് കമീഷെൻറ അനുമതി തേടിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ പ്രവർത്തനചുമതല നൽകിയ മുൻ സി.ഇ.ഒയും ഇക്കൂട്ടത്തിൽപെടുന്നു. സഹാറ ഗ്രൂപ്പിെൻറ ഗുപ്ത സഹോദരന്മാർ നിയന്ത്രിച്ചുവന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ബാങ്ക് ഒാഫ് ബറോഡ െജാഹാനസ്ബർഗ് ശാഖയിലെ ജീവനക്കാർ നിരവധി ജാഗ്രതാസന്ദേശങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. സംശയാസ്പദമായ പണമിടപാടുസംബന്ധിച്ച ജാഗ്രതാസന്ദേശങ്ങൾ കിട്ടിയിട്ടും ബാങ്ക് ഒാഫ് ബറോഡ മാനേജർമാർ ദക്ഷിണാഫ്രിക്കൻ ധനകാര്യ ഇൻറലിജൻസ് വിഭാഗത്തെ അറിയിച്ചില്ല. 


ജേക്കബ് സുമയുമായി ഗുപ്ത സഹോദരന്മാർക്കുള്ള ബന്ധത്തെക്കുറിച്ച രാഷ്ട്രീയ വിവാദം നിലനിൽക്കുേമ്പാൾതന്നെ, അവരുടെ ഒരുകൂട്ടം അക്കൗണ്ടുകൾ നിർബാധം പ്രവർത്തിപ്പിക്കാൻ ബാങ്ക് അനുവദിച്ചുവെന്നാണ് ബാങ്കിെൻറ ആഭ്യന്തര സന്ദേശങ്ങൾ വെളിപ്പെടുത്തുന്നത്. 2012 മുതൽ ബാങ്ക് ഒാഫ് ബറോഡ നടത്തിയ 17,000ൽപരം ദക്ഷിണാഫ്രിക്കൻ ഇടപാടുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത് വ്യക്തമായത്. ഗുപ്ത സഹോദരങ്ങളുമായുള്ള ഇടപാടുകൾ മറ്റു ബാങ്കുകൾ 2016ൽ തന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സർക്കാർസ്ഥാപനങ്ങളിൽ നിന്ന് ഇവരുടെ ബാങ്ക് ഒാഫ് ബറോഡ അക്കൗണ്ടുകളിലേക്ക് പണമൊഴുകി. അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. 


ജേക്കബ് സുമയുടെ നാലാംഭാര്യക്ക് ഗുപ്തമാർ ഒരു വസതി സമ്മാനമായി നൽകിയിരുന്നു. ഗുപ്തമാരുടെ ഒരു സ്ഥാപനത്തിൽ നിന്ന് ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിൽ നാലാംഭാര്യ ഉണ്ടായിരുന്നു. ആ രാജ്യത്ത് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നതും അവരായിരുന്നു (12,300 ഡോളർ). ബാങ്ക് ഒാഫ് ബറോഡയിലെ അക്കൗണ്ടുകളിലേക്ക് ഗുപ്തക്ക് എത്തിയ പണത്തിൽ നല്ല പങ്ക് അനധികൃത മാർഗത്തിലുള്ളതാണെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാറിെൻറ ആസ്തികണ്ടുെകട്ടൽ വിഭാഗം അവിടത്തെ പ്രാദേശിക കോടതിയെ അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africabank of barodamalayalam news
News Summary - bank of baroda - india news
Next Story