അനിൽ ദവേക്ക് നർമദയുടെ തീരത്ത് അന്ത്യവിശ്രമം
text_fieldsഭോപാൽ: പുഴകളെ അതിയായി സ്നേഹിച്ച അനിൽ ദവേയുടെ ആഗ്രഹംപോലെതന്നെ അദ്ദേഹത്തിെൻറ അന്ത്യവിശ്രമം. മധ്യപ്രദേശിലെ ഹോശങ്കാബാദ് ജില്ലയിലെ ബാന്ദ്രാബനിൽ നർമദയുടെ തീരത്ത് പൂർണ ഒൗദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങുകൾ.
കഴിഞ്ഞദിവസമാണ് 60കാരനായ പരിസ്ഥിതി മന്ത്രി അനിൽ ദവേ അന്തരിച്ചത്. നർമദയുടെ തീരത്ത് സംസ്കരിക്കണമെന്നത് ദവേയുടെ അന്ത്യാഭിലാഷമായിരുന്നു. നദികളുടെ സംരക്ഷണത്തിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പതിവായി അേദ്ദഹം അന്തർദേശീയ നദീ ഉത്സവങ്ങൾ സംഘടിപ്പിച്ചിരുന്നത് ഇവിടെ ആയിരുന്നുവെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗർവാൾ അനുസ്മരിച്ചു.
ദവേയുടെ സഹോദരനും മരുമകനും ചേർന്ന് ചിതക്ക് തീകൊളുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ, കേന്ദ്ര മന്ത്രിമാരായ ഹർഷ് വർധൻ, ഉമ ഭാരതി, അനന്ത്കുമാർ, നരേന്ദ്ര സിങ് തോമർ, തവാർ ചന്ദ് ഗെഹ്ലോട്ട്, മുതിർന്ന ആർ.എസ്.എസ് നേതാക്കളായ ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബലെ, സുരേഷ് സോണി, ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗ്യ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ഭൗതിക ശരീരം അതിരാവിലെതന്നെ ഡൽഹിയിലെ അദ്ദേഹത്തിെൻറ വസതിയായ ‘നദി കാ ഘറി’ൽനിന്നു ബാന്ദ്രബനിലേക്ക് എത്തിച്ചിരുന്നു. ദവേയുടെ മരണത്തിൽ മധ്യപ്രദേശ് സർക്കാർ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.