Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡനത്തിനിരയായ...

പീഡനത്തിനിരയായ പത്തുവയസ്സുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു

text_fields
bookmark_border
child-rape
cancel

ചണ്ഡിഗഢ്: അമ്മ അറിയാതെയായിരുന്നു ആ കുഞ്ഞിെൻറ പിറവി. േപറ്റുനോവറിയാൻ ‘അമ്മക്കുഞ്ഞി’ന് പ്രായമായിട്ടുമില്ല. അവൾ വെറും പത്തുവയസ്സുകാരി. ആശുപത്രിയിൽ വന്നതാകെട്ട, വയറിന് ‘അസുഖ’മായതിനാൽ ശസ്ത്രക്രിയ നടത്താൻ. മാതാപിതാക്കൾ തെറ്റിദ്ധരിപ്പിച്ചാണ് അവളെ കൊണ്ടുവന്നതും. ഡോക്ടർമാരും കൂടുതലൊന്നും പറഞ്ഞില്ല. ഇടുപ്പെല്ലിന് സ്വാഭാവിക പ്രസവത്തിെൻറ ബലം താങ്ങാൻ മാത്രം വളർച്ചയോ ശേഷിയോ ഇല്ലാത്തതിനാൽ  സിസേറിയനായിരുന്നു അവൾക്ക്. പെൺകുഞ്ഞാണ് പിറന്നത്. കുഞ്ഞിനെ അവളുടെ മാതാപിതാക്കൾ വളർത്തും. കുഞ്ഞിനെ ദത്തെടുക്കാൻ ഡോക്ടർമാരുടെ സഹായം തേടിയിട്ടുണ്ട് അവർ. 
ഇളം പ്രായത്തിൽ സ്വന്തം അമ്മാവനാണ് അവളോട് കൊടുംക്രൂരത കാണിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗർഭച്ഛിദ്രത്തിന് നിയമം അനുശാസിക്കുന്ന 20 ആഴ്ച കഴിഞ്ഞാണ് ഉള്ളിലൊരു കുഞ്ഞുണ്ടെന്ന് അവളൊഴികെ ബാക്കിയെല്ലാവരും തിരിച്ചറിഞ്ഞത്. ആദ്യം കീഴ്ക്കോടതി ഗർഭച്ഛിദ്രത്തിനുള്ള അപേക്ഷ തള്ളി. പിന്നീട് പരമോന്നത കോടതിയും. തുടർന്ന് ആഗസ്റ്റ് 11ന് ചണ്ഡിഗഢിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുേമ്പ സിസേറിയൻ നടക്കേണ്ടതായിരുന്നു. എന്നാൽ, ഉയർന്ന രക്തസമ്മർദംമൂലം അത് മാറ്റിവെച്ചു.

തുടർന്ന് വ്യാഴാഴ്ച രാവിലെ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പിഞ്ചു പൈതലിന്  തൂക്കം 2.2 കിലോ. തൂക്കം കുറവായതിനാൽ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലാണ്. അമ്മക്ക് പ്രത്യേകിച്ച് കുഴപ്പങ്ങളില്ല. എങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ  പ്രത്യേക െഎ.സി.യുവിൽ. കുഞ്ഞ് രക്ഷപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് ബലാത്സംഗ ഇരയുടെ പ്രസവത്തിനായി പ്രത്യേകം രൂപവത്കരിച്ച സമിതിയുടെ തലവൻ ഡോ. ദസരി ഹരീഷ് പറഞ്ഞു. കുഞ്ഞ് അപകടനില തരണം ചെയ്തശേഷം പിതൃത്വം കണ്ടെത്താൻ രക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പെൺകുട്ടിയുടെ അമ്മാവൻ മാസങ്ങളോളം  നിരവധി പ്രാവശ്യം പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജൂലൈ എട്ടിന് വയറുവേദനയെ തുടർന്നാണ് മാതാപിതാക്കൾ അവളെ ആദ്യം ആശുപത്രിയിൽ കൊണ്ടുവന്നത്. അപ്പോേഴക്കും കുഞ്ഞ് 30 ആഴ്ച വളർന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news10 yr girl pregnentchild rape10 year girl delivered
News Summary - 10-yr-old rape victim delivers girl, told surgery to remove stone-india news
Next Story