അംബി തിരിച്ച് വരുമോ ?
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയെ മുതൽ സാധാരണക്കാരെ വരെ വഹിച്ച് ഇന്ത്യൻ നിരത്തുകളിൽ കുതിച്ച് പാഞ്ഞ അംബാസഡറിനെ ഹിന്ദുസ്ഥാൻ മോേട്ടാഴ്സ് കൈയൊഴിയുന്നു. അംബാസഡറിനെ ഫ്രഞ്ച് കാർ നിർമാതക്കളായ പ്യൂഷേക്ക് വിൽക്കാനാണ് ഹിന്ദുസ്ഥാൻ മോേട്ടാഴ്സിെൻറ തീരുമാനം.
80 കോടി രൂപക്ക് ഫ്രഞ്ച് കാർ നിർമാണ കമ്പനിക്ക് അംബാസഡറിനെ വിൽക്കാൻ തീരുമാനിച്ചതായി ഹിന്ദുസ്ഥാൻ മോേട്ടാഴ്സിെൻറ ഉടമസ്ഥരായ സി.കെ ബിർള ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഫ്രഞ്ച് വാഹന നിർമാതാക്കൾ അംബസഡറിെൻറ നിർമാണം പുനരാരംഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുേനാക്കുന്നത്. ഹിന്ദുസ്ഥാൻ മോേട്ടാഴ്സ് അംബാസഡറിനെ വീണ്ടും വിപണിയിലെത്തുക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനെ പിന്നാലയാണ് അംബാസഡറിനെ വിൽക്കാനുളള തീരുമാനം ഹിന്ദുസ്ഥാൻ മോേട്ടാഴ്സ് എടുത്തിരിക്കുന്നത്.
1960കളിൽ ഇന്ത്യൻ നിരത്തുകളിൽ ഒഴിച്ച് കൂടാനാത്ത വാഹനമായിരുന്നു അംബാസഡർ. 1980കൾ വരെ അംബിയുടെ ഇൗ മേധാവിത്വം നിരത്തുകളിൽ തുടർന്നു. എന്നാൽ മാരുതി 800 എത്തിയതോടെ അംബാസഡറിെൻറ ആധിപത്യത്തിന് തിരിച്ചിടിയേറ്റു. മുൻനിര കാറുകളോട് മൽസരിക്കാനാവാതെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പിൻമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.