ചികിൽസക്ക് നിർമിത ബുദ്ധി; വിഷാദം മാറാൻ ഹെഡ്സെറ്റ്
text_fieldsദുബൈ: ത്രീ ഡി പ്രിൻറിങ് ആയിരുന്നു കഴിഞ്ഞ വർഷം നടന്ന ദുബൈ ഹെൽത്ത് ഫോറത്തിൽ ജനങ്ങളെ ആകർഷിച്ചതെങ്കിൽ ഇക്കുറി ഒരുപിടി നൂതന സാേങ്കതിക വിദ്യകളെയാണ് ഹെൽത്ത് ഫോറം അവതരിപ്പിക്കുന്നത്. വിഷാദരോഗം മാറാൻ സഹായിക്കുന്ന ഹെഡ്സെറ്റാണ് ഇതിൽ പ്രധാനം. മരുന്ന് കഴിക്കുന്നതിന് തുല്ല്യമാണ് ഇത് ധരിക്കുന്നെതന്നും എന്നാൽ പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്നുമാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഫ്ലോ ന്യൂറോസയൻസ് വികസിപ്പിച്ച ഉപകരണത്തിന് 500 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടങ്ങളിൽ ഇൗ ഉപകരണം പൂർണഫലം നൽകിയെന്നും അവകാശമുണ്ട്.
തലച്ചോറിലേക്ക് ലഘുവായി വൈദ്യുതി കടത്തിവിട്ട് മാനസിക നില സാധാരണ നിലയിൽ നിലനിർത്തുകയാണ് ഇൗ ഉപകരണം ചെയ്യുന്നത്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയിൽ നിന്ന് ഒമ്പത് വോൾട്ട് വൈദ്യുതിയാണ് പ്രവഹിക്കുക. 25 മിനിറ്റോളം ഇൗ ഉപകരണം ധരിക്കണം. വിഷാദത്തിെൻറ ലക്ഷണങ്ങൾ 35 ശതമാനം കുറക്കാൻ ഇൗ ഉപകരണം വഴി സാധിക്കുമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡാനിയേൽ മാൻസൺ പറഞ്ഞു. തലച്ചോറിെൻറ ഇടതുവശത്ത് കടത്തിവിടുന്ന വൈദ്യുതി ന്യൂറോണുകളെ ഉത്തേജിപ്പിച്ച് മനോനില ശരിയായി നിലനിർത്തും. വലതുവശത്തേക്ക് കടത്തിവിടുന്നത് വിഷാദം കുറക്കും. മാത്രമല്ല തലച്ചോറിലുള്ള എൻഡ്രോഫിൻ, ഒാക്സിടോസിൻ, സെറോടോനിൻ, ഡോപാമിൻ തുടങ്ങിയ രാസവസ്തുക്കളെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കും.
വിഷാദ രോഗത്തിന് ദീർഘനാൾ മരുന്ന് കഴിച്ചാൽ അമിത ഉത്കണ്ഠ ഉണ്ടാകുന്നതും ആത്മഹത്യാ പ്രവണത കാണിക്കുന്നതും പതിവാണ്. മാത്രമല്ല, വൃക്കരോഗം, ഹൃേദ്രാഗം തുടങ്ങിയവ ബാധിക്കാനും സാധ്യതയുണ്ട്. മാൻസൺ ചൂണ്ടിക്കാട്ടി. ഏറ്റവും സാധാരണമായി കാണപ്പെടുന്ന മാനസിക രോഗമാണ് വിഷാദം. അേമരിക്കയിൽ 6.7 ശതമാനം പേരും യു.എ.ഇയിൽ അഞ്ച് ശതമാനം പേരും ഇൗ രോഗത്തിന് അടിമകളാണ്.
രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കഴിയും വിധം തയാറാക്കിയ നിർമിത ബുദ്ധശക്തിയുള്ള ഉപകരണങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. 2025 ഒാടെ വ്യാപകമാകുന്ന ഇത്തരം യന്ത്രങ്ങൾ രോഗികൾ ഡോക്ടർമാരെ നേരിൽ കാണേണ്ടിവരുന്ന അവസരങ്ങൾ കുറക്കും. കാൻസർ സാധ്യത വളരെ മുേമ്പ മനസിലാക്കാൻ സാധിക്കുന്ന രക്തപരിശോധനാ കിറ്റും അവതരിപ്പിക്കപ്പെട്ടു. ഡിഎച്ച്എയുടെ ആശുപത്രികളിൽ ഹൃദയവും കണ്ണുമടക്കമുള്ള അവയവങ്ങളുടെ ശസ്ത്രക്രീയക്ക് റോബോട്ടുകളെ ഉപയോഗിക്കാനുള്ള പദ്ധതിയും മുന്നോട്ട് വെക്കപ്പെട്ടു. വൃദ്ധജന പരിപാലന രംഗത്ത് പ്രയോജനംചെയ്യുന്ന സെൻസറുകളും സ്മാർട്ട് സാേങ്കതിക വിദ്യയും ഉപയോഗിക്കാനും ഡിഎച്ച്എ ലക്ഷ്യമിടുന്നുണ്ട്.
കഴിഞ്ഞ ദുബൈ ഹെൽത്ത് ഫോറത്തിൽ അവതരിപ്പിക്കപ്പെട്ട ത്രീഡി പ്രിൻറിങ് സാേങ്കതിക വിദ്യ ശസ്ത്രക്രീയകളിൽ ഉപയോഗിക്കാൻ തുടങ്ങിയ ഡി.എച്ച്.എ. അവരുടെ ദന്താശുപത്രികളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മേധാവി ഡോ. മണാൽ തർയാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.