ബറക ആണവനിലയം: നാലാം യൂനിറ്റിൽ ഇരട്ട മുന്നേറ്റം
text_fieldsഅബൂദബി: അബൂദബി എമിറേറ്റിലെ ബറകയിൽ നിർമിക്കുന്ന രാജ്യത്തെ പ്രഥമ ആണവ നിലയത്തിന് നിർണായകമായ മുന്നേറ്റങ്ങൾ. നിലയത്തിെൻറ നാലാം യൂനിറ്റിൽ നീരാവി ജനറേറ്ററുകൾ സ്ഥാപിക്കുകയും റിയാക്ടർ വെസ്സൽ ഘടിപ്പിക്കുകയും ചെയ്തു. ഇതോടെ നാലാം യൂനിറ്റിെൻറ നിർമാണം 52 ശതമാനം പൂർത്തിയായി. യൂനിറ്റ് ഒന്നിെൻറ നിർമാണം 96 ശതമാനം, യൂനിറ്റ് രണ്ട് 85 ശതമാനം, യൂനിറ്റ് നാല് 75 ശതമാനം എന്നിങ്ങനെയും പൂർത്തിയായിട്ടുണ്ട്. ആണവനിലയം മൊത്തത്തിൽ 82 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. നാല് യൂനിറ്റുകളും പൂർത്തിയാകുന്നതോടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെന്നീസ് മൈതാനത്തോളം നീളമുള്ള നീരാവി ജനറേറ്റുകളാണ് സ്ഥാപിച്ചത്. ഇവ അണുവിഭജനത്തിലൂടെയുണ്ടാകുന്ന ഉൗർജത്തെ ൈവദ്യുതിയാക്കി മാറ്റാൻ സഹായിക്കും. അവസാന റിയാക്ടർ വെസലും നീരാവി ജനറേറ്ററുകളും സ്ഥാപിക്കാനായത് മഹത്തായ നേട്ടമാണെന്നും നിലയത്തിെൻറ നിർമാണത്തിലേർപ്പെട്ട മുഴുവൻ സംഘാംഗങ്ങളുടെയും വൈദഗ്ധ്യത്തിൽ അഭിമാനിക്കുന്നുവെന്നും എമിറേറ്റ്സ് ആണവോർജ കോർപറേഷൻ (എനെക്) ഡയറക്ടർ ബോർഡ് ചെയർമാൻ ഖൽദൂൻ ആൽ മുബാറക് പറഞ്ഞു. ഇൗ വികസന പ്രക്രിയയിൽ അങ്ങോളമിങ്ങോളം സ്വദേശി എൻജിനീയർമാരും അന്താരാഷ്ട്ര വിദഗ്ധരും കൊറിയൻ പങ്കാളികളും ഗുണമേന്മയിലും സുരക്ഷയിലും കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യു.എ.ഇയുടെ സമാധാനാവശ്യത്തിനുള്ള ആണവ പദ്ധതി ഉൗർജ വൈവിധ്യവത്കരണത്തിനും സുസ്ഥിരവും ദീർഘ കാലാടിസ്ഥാനത്തിലുള്ളതുമായ സാമ്പത്തിക വളർച്ചക്കും ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക-വ്യവസായ വളർച്ച ഉറപ്പാക്കിയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ആണവോർജം രാജ്യത്തിെൻറ ഭാവിയിൽ നിർണായക പങ്ക് വഹിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ഒാഫിസ് ചെയർമാനും എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ജാസിം ആൽ സആബി അഭിപ്രയപ്പെട്ടു. ഉൗർജസ്രോതസ്സുകളെ വൈവിധ്യവത്കരിച്ച് ഉൗർജ മേഖലയുടെ സുരക്ഷിതത്വത്തിന് പിന്തുണയേകുകയും ദേശീയ സമ്പദ് വ്യവസ്ഥയിൽ വേഗതയുള്ള വളർച്ച ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.