ഫുജൈറയുടെ സ്വന്തം വ്യാപാരി മൂസ ഹാജി ഇനി ഒാർമ
text_fieldsഫുജൈറ:യു.എ.ഇയിലെ ആദ്യകാല പ്രവാസി മലയാളികളിലൊരാളാണ് കഴിഞ്ഞ ദിവസം കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കരയിൽ വിടവാങ്ങിയ പാലത്തായി തയ്യിൽ മൂസ ഹാജി.1970 കളുടെ തുടക്കത്തിൽ ഖോർഫക്കാനിൽ ലോഞ്ചിറങ്ങിയ അദ്ദേഹം വലിയ കെട്ടിടങ്ങളോ ഷോപ്പുകളോ ഇല്ലാത്ത കാലത്ത് ഉന്ത് വണ്ടിയിൽ കച്ചവടം നടത്തിയ ആളായിരുന്നു.ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിെൻറ യു.എ.ഇയിലെ ആദ്യകാലമെങ്കിലും പിന്നീട് ഉയരങ്ങളിലേക്ക് കയറി.മൂസ്സക്കയെ അറിയാത്ത ഫുജൈറക്കാർ ഉണ്ടായിരുന്നില്ല.
ഫുജൈറയിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് ആയ അൽ മദീനയുടെ സംരംഭകരിലൊരാളായിരുന്നു മൂസ ഹാജി. ഫുജൈറ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. കണ്ണൂർ പാനൂരിനടുത്ത പാലത്തായി പ്രദേശത്തെ സമസ്ത, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.വളരെ ചെറുപ്പം മുതലേ ജീവിത പ്രാരാബ്ധങ്ങളില്‍നിന്ന് കരകയറാന്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ്. ലാളിത്യവും സഹൃദയത്വവുമായിരുന്നു അദ്ദേഹത്തിെൻറ മുഖമുദ്ര. അതുകൊണ്ട്തന്നെ അറബികളുൾപടെയുള്ള വലിയൊരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രവാസ ലോകത്തെ പരിചയക്കാർക്കൊക്കെ ആത്മബലം നൽകി.
നിയമപരവും സാമൂഹികപരവുമായ പ്രശ്നങ്ങളിലകപ്പെടുന്ന പ്രവാസി മലയാളികൾ സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. മക്കളില്ലാത്ത അദ്ദേഹം മറ്റു കുട്ടികളോട് വലിയ സ്നേഹം കാണിച്ചു. മുസ്ലിം ലീഗിെൻറ സാമൂഹിക സംരംഭങ്ങളിലെ പങ്കാളിത്തം അദ്ദേഹത്തിന് വറുതിയുടെ കാലത്ത് പ്രവാസം ജീവിതം നയിച്ച് സമൂഹത്തിനും സമുദായത്തിനും മികച്ച സേവനങ്ങൾ ചെയ്താണ് അദ്ദേഹം വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.