Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആശ്വാസം നൽകാതെ  ആശ...

ആശ്വാസം നൽകാതെ  ആശ മാത്രം കൊടുത്ത് പ്രധാനമന്ത്രി 

text_fields
bookmark_border
ആശ്വാസം നൽകാതെ  ആശ മാത്രം കൊടുത്ത് പ്രധാനമന്ത്രി 
cancel

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ഏറ്റവും ശക്തമായിത്തീർന്ന നാളുകളിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന്  നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച പ്രവാസികൾക്ക് ലഭിച്ചത്  നിരാശ തന്നെ. നിരാശയുടെ കാലം കഴിഞ്ഞെന്ന് അവകാശപ്പെെട്ടങ്കിലും യു.പിയിലും ബിഹാറിലുമെല്ലാം  തെരഞ്ഞെടുപ്പു പ്രചരണത്തിനായി നടത്താറുള്ള  പ്രസംഗത്തിെൻറ പരിഷ്കരിച്ച രൂപമാണ് ദുബൈ ഒാപ്പറയിൽ ഇന്ത്യൻ സമൂഹത്തിെൻറ പ്രതിനിധികൾക്കു മുന്നിലും മോദി ആവർത്തിച്ചത്.  

അതിക്രമങ്ങൾ അരങ്ങേറുേമ്പാൾ പ്രധാനമന്ത്രി ഒന്നു വാ തുറന്നെങ്കിൽ എന്ന് ഇന്ത്യൻ ജനത ആഗ്രഹിച്ച സഹിഷ്ണുതയും സൗഹാർദവും സംബന്ധിച്ച ഒാർമപ്പെടുത്തൽ യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിനു മുൻപാകെ നടത്തി എന്നതു മാത്രമാണ് പ്രസംഗത്തിെൻറ സവിശേഷത.    ക്ഷണിക്കപ്പെട്ട 2000 പേർക്കായിരുന്നു മില്ലെനിയം മൊമൻറ്സ് എന്ന് പേരിട്ട ചടങ്ങിൽ പ്രവേശനം. 9.30നാണ് മോദിയുടെ പ്രസംഗം നടക്കുന്നതെന്നറിയിച്ചെങ്കിലും ഏറെ മുൻപു തന്നെ ഒാപ്പറയിലെ സീറ്റുകൾ നിറഞ്ഞിരുന്നു. ഇന്ത്യയുടെ നാനത്വവും വൈവിധ്യവും വിവരിക്കുന്ന ഡോക്യൂമെൻററികളും റെക്കോർഡ് ജേതാവ് സുചേത സതീഷിെൻറ ഗാനാലാപനവും സദസ് ആസ്വദിച്ചു.  10.10നാണ് അദ്ദേഹം വേദിയിലെത്തിയത്. വന്ദേമാതരം, മോദി മോദി വിളികളുയർന്നെങ്കിലും ആദ്യ സന്ദർശനത്തിെൻറ പകുതി പോലും ആവേശം സദസ്യർക്കിടയിലുണ്ടായില്ല.   

അബൂദബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിെൻറ മാതൃക അനാവരണം ചെയ്ത മോദി സഹിഷ്ണുതക്ക് ഭംഗം വരുന്ന യാതൊരു നടപടിയും ആരിൽ നിന്നും ഉണ്ടാവരുതെന്ന് ഉണർത്തി. നോട്ടുനിരോധം ന്യായീകരിച്ച അദ്ദേഹം ചെറുഫലിതവും പ്രസംഗത്തിൽ തിരുകി. െചറിയ വീട്ടിൽ നിന്ന് പുതിയ വലിയ വീട്ടിലേക്ക് താമസം മാറ്റി ഉറങ്ങാൻ കിടന്നുണരുേമ്പാൾ പഴയ വീടെന്ന് ധരിച്ച് മുന്നോട്ടുപോയി തല മതിലിലിടിക്കുന്നതു പോലെയാണ് പഴഞ്ചൻ വ്യവസ്ഥയിൽ നിന്ന് മാറുേമ്പാഴുണ്ടായ പ്രയാസങ്ങളെ  മോദി ഉപമിച്ചത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - modi-uae-gulf news
Next Story