‘മിസ്കോളുകാരെ’ സൂക്ഷിക്കുക; ഫോണ്‍ മിസായേക്കാം
text_fieldsഷാര്‍ജ: രാത്രിയില്‍ ഒറ്റക്ക് നടന്ന് പോകുന്നവരുടെ മൊബൈല്‍ ഫോണ്‍ കവരാന്‍ തക്കം പാര്‍ത്ത് നടക്കുന്നവരെ സൂക്ഷിക്കുക. തിരക്കൊഴിഞ്ഞ ഭാഗത്ത് അസ്വസ്ഥത നടിച്ചായിരിക്കും ഇവരുണ്ടാവുക. മൊബൈലില്‍ ബാലന്സില്ലായെന്നും ഒരു മിസ്കോള് ചെയ്യാന്‍ സഹായിക്കണമെന്നുമായിരിക്കും അഭ്യര്‍ഥന. ചെറിയൊരു സഹായമല്ലെ ചോദിച്ചുള്ളുവെന്ന സമാധാനത്തോടെ ഫോണ്‍ നല്കിയാല് അതുമായി കടന്ന് കളയുകയാണ് ഇവരുടെ രീതി.
ചെറിയ സഹായത്തിന് വലിയ നഷ്ടമായിരിക്കും സംഭവിക്കുക. സ്വദേശികളെ പോലെ അറബ് സംസാരിച്ച് ഇത്തരം തട്ടിപ്പിനിറങ്ങുന്നവരുമുണ്ടെന്ന് ഇവരുടെ കൈയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മലപ്പുറം സ്വദേശി പറഞ്ഞു. അല്‍ താവൂനിലെ എക്സ്പോസെൻറര് ഭാഗത്ത് രാത്രി 12 മണിക്ക് നടന്ന് വരുമ്പോളാണ് ഇയാളോട് മിസ്കോള് ആവശ്യവുമായി അറബ് ഭാഷ നന്നായി സംസാരിക്കുന്ന ആള് എത്തിയത്. എന്നാല്‍ ആവശ്യക്കാരെൻറ മട്ടും മാതിരിയും കണ്ടപ്പോള്‍ ബാലന്‍സില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. റോള, കോര്‍ണീഷുകള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരുടെ സാന്നിധ്യം. അല്‍ വഹ്ദയില്‍ മിസ്കോളടിക്കാന് നല്കിയ പുതിയ ഫോണ്‍ ഇത്തരത്തില്‍ മിസായതായി തൃശൂര്‍ സ്വദേശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.