Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമാൻ; ആ...

ഇമാൻ; ആ പുഞ്ചിരിയോർമ്മകൾ ബാക്കി

text_fields
bookmark_border
ഇമാൻ; ആ പുഞ്ചിരിയോർമ്മകൾ ബാക്കി
cancel

ദുബൈ:  ചെറു കട്ടിലിെൻറ വലിപ്പമുള്ള ചക്രക്കസേരയിൽ കുട്ടികളെപ്പോൽ നിഷ്കളങ്കമായ ചിരിയുമായി എത്തിയ ഇമാനെ കണ്ടത് മറക്കാനാവില്ല.  ക്രെയിനും എയർ കാർഗോയും മുഖേന ആശുപത്രിയിലെത്തിയ ഇമാനാണ് ഒരു ചെറു കാറ്റ്  വരും പോലെ പൊതു സദസ്സിലേക്ക് കടന്നു വന്നത്. ചികിത്സാ പുരോഗതിയെക്കുറിച്ച് വിശദീകരിക്കാൻ ഇക്കഴിഞ്ഞ ജൂലൈയിൽ ബുർജീൽ ആശുപത്രി അധികൃതർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനമായിരുന്നു അത്.  ഡോക്ടർമാരും യു.എ.ഇയിലെ ഇൗജിപ്ഷ്യൻ അംബാസഡറും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുമെല്ലാം അന്നവിടെ ഒന്നിച്ചിരുന്നു.  ഏവരെയും നോക്കി കൈവീശി, പിന്നെ എന്തെല്ലാമോ പറയാൻ ശ്രമിച്ചു. അക്ഷരം പരിശീലിച്ച് വരുന്നവരെപ്പോലെ ശബ്ദങ്ങൾ മാത്രം പുറത്തു വന്നു. എല്ലാവർക്കുമായി വായുവിൽ ചുംബനമയച്ചു. 

വർഷങ്ങേളാളം ഒരേ കിടപ്പിൽ കിടന്ന് ശരീരമാസകലം പടർന്ന ശയ്യാവൃണങ്ങളെല്ലാം ഉണങ്ങിയിരുന്നു, വിഷാദരോഗത്തെയും അതിജയിച്ചിരുന്നു. 20 ഡോക്ടർമാരടങ്ങുന്ന സംഘം ഒരു കൊച്ചുകുഞ്ഞിനെയെന്ന പോലെ പരിചയിച്ചതിെൻറ വിജയം കൂടിയായിരുന്നു ആ സുഖ പ്രാപ്തി. ചികിത്സയുടെ രണ്ടു ഘട്ടങ്ങൾ താണ്ടിയെന്നും അധികമായ തൊലി നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട ചികിത്സയിലേക്ക് വൈകാതെ കടക്കുമെന്നുമാണ്  ഡോ. യാസീൻ അൽ ഷാഹത്ത് അറിയിച്ചിരുന്നത്. ലഘു വ്യായാമങ്ങൾ ചെയ്യുന്ന, ബന്ധുക്കളുമായി സ്നേഹ നിമിഷങ്ങൾ പങ്കുവെക്കുന്ന ഇമാെൻറ വീഡിയോ ചിത്രങ്ങളും ലഭ്യമായിരുന്നു. പിന്നീടൊരിക്കൽ അബൂദബി കോർണിഷിൽ ഇമാൻ പെങ്കടുക്കുന്ന വാർത്താ സമ്മേളനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നു.ഇൗ മാസം 17ന് ആശുപത്രി കിടക്കയിൽ പിറന്നാളും ആഘോഷിച്ചു. 

കുഞ്ഞുനാൾ തൊേട്ട ഒേട്ടറെ പ്രതിസന്ധികൾ നേരിട്ട ഇമാൻ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നാളിനായി കാത്തിരിക്കുകയായിരുന്നു വൈദ്യലോകം മുഴുവൻ. മരണം വിരാമചിഹ്നമിെട്ടങ്കിലും ആതുരസേവന^ ജീവകാരുണ്യ മേഖലയുടെ ചരിത്ര പുസ്കതത്തിലെ സുന്ദരമായ അധ്യായം തന്നെയാണ് ഇമാെൻറ ചികിത്സ. ഇൗ യുവതിയുടെ അതിജീവന പോരാട്ടത്തിൽ ഇന്ത്യൻ സമൂഹവും മുംബൈയിലെയും അബൂദബിയിലെയും  ഡോക്ടർമാരും നൽകിയ പിന്തുണയും ലോകം എക്കാലവും ഒാർത്തുവെക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsimanmalayalam news
News Summary - iman-uae-gulf news
Next Story