ദുബൈ പൊലീസ് വീണ്ടും സാക്ഷ്യപ്പെടുത്തി; മലയാളികളേ നിങ്ങളാണ് നൻമ
text_fieldsദുബൈ: ജനത്തിരക്കേറിയ കറാമയിൽ റോഡിൽ വീണു കിടന്ന ആ ബാഗ് ജുലാഷിെൻറ കണ്ണിൽപ്പെടുത്തിയത് ദൈവം തന്നെയാണ്. കൊടുങ്ങല്ലൂർ മതിലകം സ്വദേശിയായ ഇൗ ചെറുപ്പക്കാരൻ അതു കണ്ടില്ലായിരുന്നുവെങ്കിൽ തമിഴ്നാട്ടിലെ ഒരു സാധു കുടുംബം കണ്ണീർ കുടിക്കുന്നത് ലോകം കാണേണ്ടി വന്നേനെ.
വഴിയിൽ നിന്നു കിട്ടിയ ബാഗ് തുറന്നു നോക്കിയപ്പോൾ കുറെ പണവും ഒരു ഫോണുമാണ് കണ്ടത്. ഉടനടി ദുബൈ പൊലീസിൽ വിളിച്ചറിയിച്ചു.
റഫ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എണ്ണി നോക്കുേമ്പാൾ 24,000 ദിർഹമുണ്ട്. ബാഗിൽ നിന്ന് ലഭിച്ച ഫോണിൽ കണ്ട ഒരു നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പാചക വേല ചെയ്യുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശി ശെൽവരാജിൽ നിന്ന് നഷ്ടപ്പെട്ട പൊതിയാണിതെന്ന് വ്യക്തമായി.
പണം നഷ്ടപ്പെട്ട ബേജാറിൽ രക്തസമ്മർദമേറി മുറിയിൽ തളർന്ന് കിടക്കുകയായിരുന്നു ഏറെ പ്രായമുള്ള ആ പട്ടിണിപ്പാവം. പണം കണ്ടെത്തിയെന്ന വിവരം ലഭിച്ചതും തൊഴിലുടമയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി.
28 വർഷമായി ദുബൈയിൽ ജോലി ചെയ്യുന്ന ശെൽവരാജ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. രണ്ടു പെൺമക്കളിൽ ഒരുവളുടെ കല്യാണ ചെലവിന് കുറിവിളിച്ച് സംഘടിപ്പിച്ച പണം നാട്ടിലേക്കയക്കാൻ എക്സ്ചേഞ്ചിലേക്ക് പോകുന്നതിനിടെയാണ് ബാഗ് പൊട്ടി വഴിയിൽ വീണു പോയത്.
പണം ഏറ്റുവാങ്ങിയ ശേഷം ജുലാഷിെൻറ നല്ലമനസിന് പകരം നൽകാൻ ശെൽവരാജിെൻറ പക്കൽ പ്രാർഥനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇൗ നൻമ ആദരിക്കപ്പെടേണ്ടതാണെന്നറിയിച്ച ദുബൈ പൊലീസ് അധികൃതരെത്തി അഭിനന്ദനങ്ങളും സാക്ഷ്യപത്രവും നൽകി.
ജുലാഷിെൻറ സത്കർമത്തിലൂടെ ഇന്ത്യക്കാർ സത്യസന്ധരാണെന്നത് വീണ്ടും തെളിയിക്കപ്പെട്ടതായും ദുബൈക്ക് എത്രയും പ്രിയപ്പെട്ടവരായ മലയാളികളോടുള്ള മതിപ്പ് വർധിച്ചതായും റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ പറഞ്ഞു.
ആവശ്യമില്ലാതെ കത്തിക്കിടക്കുന്ന ലൈറ്റുകൾ അണക്കുന്നതു പോലെ ഒരു സ്വാഭാവിക കർമം മാത്രമാണ് താൻ ചെയ്തതെന്നും ഒരു സാധുമനുഷ്യെൻറ പണം തിരിച്ചു കിട്ടാൻ നിമിത്തമായതിൽ സന്തോഷമുണ്ടെന്നും ജുലാഷ് പറഞ്ഞു.യമഹ സൗണ്ടിൽ മാർക്കറ്റിങ് മാനേജറായ ജുലാഷ് മതിലകം പെരുന്തറയിൽ ബഷീറിെൻറയും സൗദയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.