‘നിധി കാക്കുന്ന ജിന്നിന് നൽകാൻ’ 15 ലക്ഷം ദിർഹം
text_fields
ദുബൈ: മന്ത്രവാദത്തിനും ബാധ ഒഴിപ്പിക്കാനെന്ന പേരിലും പണം പിടുങ്ങുന്ന നിരവധി കഥകൾ നാട്ടിൽ നടക്കാറുണ്ടല്ലോ. അത്തരത്തിൽ ഒരു വമ്പൻ തട്ടിപ്പ് നടത്തി അറബ് കുടുംബത്തെ കബളിപ്പിച്ച ആഫ്രിക്കൻ സ്വദേശി കഴിഞ്ഞ ദിവസം ദുബൈയിൽ പിടിയിലായി. സമാനമായ തട്ടിപ്പുകൾ ഇനിയും നടക്കാനിടയുള്ളതിനാൽ ഏവരും ശ്രദ്ധിക്കേണ്ട സംഭവമാണിത്.
ഒരു സമീപ രാജ്യത്തെ കുടുംബമാണ് അപഹരണത്തിന് ഇടയായത്. ഇവരുടെ വീട്ടിൽ ചികിത്സ നടത്താൻ എത്തിയ ആഫ്രിക്കൻ വനിതയാണ് വീട്ടു വളപ്പിൽ നിധിയുണ്ടെന്നും അത് വീണ്ടെടുത്തു നൽകാൻ കഴിവുള്ള ആളെ അറിയാമെന്നും പറഞ്ഞ് മുഖ്യതട്ടിപ്പുകാരനെ പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് ഇയാൾ വീട്ടിലെത്തി ഭൂമി കുഴിച്ച് ഏതാനും ആഭരണങ്ങൾ പുറത്തെടുത്ത് കാണിച്ചു.
ഒരു ജിന്ന് സൂക്ഷിക്കുന്ന നിധിയാണിതെന്നും അനുമതി ചോദിക്കാതെ എടുത്തതിെൻറ പേരിൽ ജിന്ന് കോപിച്ചതായും അയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു. ഒരു പ്രത്യേക ദ്രാവകം നൽകിയാൽ മുഴുവൻ നിധിയുമെടുക്കാൻ ജിന്ന് സമ്മതിക്കുമെന്നും അതിന് പണം വേണമെന്നും ആവശ്യപ്പെട്ടു. ഏഴ് ലക്ഷം ദിർഹം ഇൗ ആവശ്യം പറഞ്ഞ് അയാൾ അടിച്ചെടുത്തു.
ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു ഫോൺ വിളി കുടുംബത്തെ തേടിയെത്തി. നിധി എടുത്തു നൽകാൻ ശ്രമിച്ചയാളെ ജിന്ന് ദുബൈയിൽ തടവിലാക്കിയെന്നും കുടുംബാംഗങ്ങൾ ഉടൻ എത്തണമെന്നുമായിരുന്നു സന്ദേശം. തുടർന്ന് ഒരു പുരുഷനും രണ്ടു സ്ത്രീകളുമടങ്ങുന്ന കുടുംബം ദുബൈയിലെത്തി. ജിന്നിൽ നിന്ന് മോചിപ്പിക്കാനായി എട്ടു ലക്ഷം ദിർഹം നൽകണമെന്ന് ഇവരോട് നിർദേശിച്ചു.
തുടർന്ന് ഇൗ പണം നൽകിയ കുടുംബം വഞ്ചന ബോധ്യമായതോടെ ദുബൈ പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് സാമ്പത്തിക കുറ്റ കൃത്യ വിരുദ്ധ വിഭാഗം ഡയറക്ടർ കേണൽ സലാഹ് ബു ഉസൈബ പറഞ്ഞു. ദുബൈ പൊലീസ് രഹസ്യ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയും ചെയ്തു. ജിന്നിെൻറ ശക്തിയുണ്ടെന്നും സ്വർണവും സ്വത്തുക്കളും സംഘടിപ്പിച്ചു നൽകാമെന്നും അവകാശപ്പെട്ട് ഇത്തരം തട്ടിപ്പുകൾ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്.ഇത്തരം കുരുക്കുകളിൽ പെടരുെതന്നും ഏതെങ്കിലുമാളുകൾ വാഗ്ദാനവും അവകാശവാദവും നടത്തുന്നുവെങ്കിൽ പൊലീസിൽ വിവരം നൽകണമെന്നും ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.