കൃത്രിമ മഴക്ക് പത്ത് ശ്രമങ്ങൾ; രാജ്യം കുതിർന്നു
text_fieldsഅബൂദബി: മഴപെയ്യാൻ സന്നദ്ധതയറിയിച്ച് മേഘങ്ങൾ നിറഞ്ഞതോടെ യു.എ.ഇയുടെ ആകാശത്ത് മഴ വിമാനങ്ങൾ വട്ടമിട്ടുതുടങ്ങി. ശനിയാഴ്ച പത്ത് തവണ ഇവ കൃത്രിമ മഴക്ക് വേണ്ടി ശ്രമം നടത്തി. ഞായറാഴ്ചയും ഇത് തുടരുെമന്ന് നാഷ്ണൽ സെൻറർ ഫോർ മീറ്ററോളജി (എൻ.സി.എം) സ്ഥിരീകരിച്ചു. അൽ െഎൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ച് വിമാനങ്ങൾ ഇൗ വർഷം ഇതുവരെ 235 തവണ മഴ പെയ്യിക്കൽ യജ്ഞം നടത്തിയിട്ടുണ്ട്. പഞ്ഞിക്കെട്ടുപോലെ രൂപപ്പെടുന്ന മേഘപാളിയിലേക്ക് ഉപ്പ് പരലുകൾ വിതറുകയാണ് ഇൗ വിമാനങ്ങൾ ചെയ്യുന്നത്.
റഡാറുകളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെയാണ് ഇൗ മേഘങ്ങളെ കണ്ടെത്തുക. മേഘം രൂപപ്പെട്ടു തുടങ്ങുന്നതോടെ വിമാനവും വൈമാനികനും സജ്ജമാകാനുള്ള നിർദേശം എൻ.സി.എം. നൽകും. ഏത് പ്രദേശത്താണ് മഴ പെയ്യിക്കേണ്ടതെന്നും വ്യക്തമാക്കും. ഇവിടെ എത്തുേമ്പാൾ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മേഘത്തിനിടയിലേക്ക് ഉപ്പ് പരലുകൾ നിറയൊഴിക്കും. ഇവ ജ്വലിക്കുേമ്പാൾ ജലകണങ്ങൾ ഘനീഭവിച്ച് െഎസ് രൂപപ്പെടുകയും തുടർന്ന് മഴ പെയ്യുകയുമാണ് ചെയ്യുന്നത്. വെള്ളിയാഴ്ച തുടങ്ങിയ അസ്ഥിര കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിെൻറ കിഴക്കൻ മേഖലയിലാണ് മഴ ശക്തം. കഴിഞ്ഞ ദിവസങ്ങളിൽ എത്ര മഴ പെയ്തുവെന്നതിെൻറ കണക്ക് എൻ.സി.എം. ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മഴ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പർവ്വതപ്രദേശങ്ങളിലാണ് കൂടുതലും നടന്നത്.
1990 ലാണ് യു.എ.ഇ. കൃത്രിമമഴ ആദ്യ െപയ്യിക്കുന്നത്. ഇൗ വർഷം ആദ്യവും കഴിഞ്ഞ വർഷം മാർച്ചിലും ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇൗ പ്രവർത്തനം വഴി എത്ര മഴ അധികം പെയ്തുവെന്ന് കണക്കാക്കാൻ സംവിധാനമില്ല. സ്വഭാവിക ഉപ്പ് മാത്രമാണ് കൃത്രിമമഴക്ക് ഉപയോഗിക്കുന്നതെന്നും അത് പരിസ്ഥിതിക്കും മനുഷ്യെൻറ ആരോഗ്യത്തിനും ദോഷകരമല്ലെന്നും എൻ.സി.എമ്മിലെ ഡോ. അഹമ്മദ് ഹുബൈബ് പറഞ്ഞു. 2030 ഒാടെ ലോകത്തെ പകുതി മനുഷ്യരും ജലക്ഷാമത്തിെൻറ പിടിയിൽ അകപ്പെടുെമന്നാണ് െഎഷ്യരാഷ്ട്ര സഭയുടെ പ്രവചനം. മഴയുടെയും ഭൂഗർഭ ജലത്തിെൻറയും ദൗർലഭ്യം ഏറെക്കുറഞ്ഞ യു.എ.ഇ. കഴിഞ്ഞ കുറെക്കാലമായി കടുത്ത പ്രതിസന്ധിയിലാണ്. മഴ െപയ്യിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിന് റിസർച്ച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെൻറ് എന്ന പദ്ധതിക്ക് 2015 ൽ തുടക്കമിട്ടിരുന്നു. ഏറ്റവും മികച്ച അഞ്ച് നിർദേശങ്ങൾക്ക് പ്രതിവർഷം 1.8 കോടി ദിർഹം ഗ്രാൻറായി നൽകും. വിജയികളെ ജനുവരിയിൽ പ്രഖ്യാപിക്കും.
na18-cloud-seeding
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.