ഹൃദയവും വൃക്കകളും മാറ്റിവച്ചു; ആതുരശുശ്രൂഷാ ചരിത്രത്തിൽ നാഴികകല്ല്
text_fieldsഅബൂദബി: രാജ്യത്തിെൻറ ആതുരശുശ്രൂഷാ ചരിത്രത്തിൽ നാഴികക്കല്ലായി അപൂർവ അവയവമാറ്റ ശസ്ത്രക്രീയ. ഒരു ശസ്ത്രക്രീയയിൽ തന്നെ ഹൃദയവും വൃക്കകളും മാറ്റിക്കുന്ന ശസ്ത്രക്രീയയാണ് അബൂദബി ക്ലീവ്ലാൻറ് ക്ലിനിക് ആശുപത്രിയിൽ വിജയകരമായി നടത്തിയത്. യു.എ.ഇയിൽ ആദ്യമാണ് ഇത്തരം ശസ്ത്രക്രീയയെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ അഞ്ചിനാണ് ശസ്ത്രക്രീയ നടന്നത്. ക്ലിനിക്കിെൻറ ആക്ടിങ് സി.ഇ.ഒ ഡോ. രാകേഷ് സൂരിയുടെ നേതൃത്വത്തിൽ നാല് പേരടങ്ങുന്ന സംഘമാണ് ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രീയ നടത്തിയത്. മസ്തിഷ്ക്ക മരണം സംഭവിച്ച ആളിൽ നിന്ന് എടുത്ത ഹൃദയം 38 വയസുള്ള ഇമിറാത്തി യുവാവിനാണ് നൽകിയത്. കടുത്ത ഹൃദ്രോഗത്തെ തുടർന്ന് മരണാസന്നനായി കഴിയുകയായിരുന്നു ഇയാൾ. സർക്കാർ അവയവമാറ്റ ശസ്ത്രക്രീയകൾക്ക് അനുമതി നൽകിയ ഉടൻ പേര് നൽകി കാത്തിരിക്കുകയായിരുന്നു ഇയാൾ.
ഹൃദയം പുതിയ ശരീരത്തിലേക്ക് മാറ്റി വച്ചയുടൻ മിടിച്ചു തുടങ്ങി. ആറ് മണിക്കൂറിന് ശേഷം ശസ്ത്രക്രീയാ മുറിയിൽനിന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രോഗി സുഖം പ്രാപിച്ച് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേ രാത്രി തന്നെ ഡോ. ബഷീർ സങ്കാരിയുടെ നേതൃത്വത്തിലുള്ള സംഘം വൃക്കകളും മാറ്റിവച്ചു. അവയവമാറ്റത്തിന് ആശുപത്രിയിൽ പേര് നൽകി കാത്തിരുന്ന മറ്റൊരാളിലേക്കാണ് ഒരെണ്ണം മാറ്റിവച്ചത്. മറ്റൊന്ന് അബൂദബി കിംങ് ഖലീഫ മെഡിക്കൽ സിറ്റിയിലെ രോഗിക്കും നൽകി. സൗദി സെൻറർ ഫോർ ഒാർഗൻ ട്രാൻസ്പ്ലാേൻറഷനിൽ നിന്നെത്തിയ സംഘമാണ് ഇൗ രോഗിക്ക് ശസ്ത്രക്രീയ നടത്തിയത്. ഹൃദ്രോഗ ചികിൽയുടെ വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ 24 അംഗ സംഘം രണ്ട് വർഷമായി ഹൃദയമാറ്റ ശസ്ത്രക്രീയക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന് ആശുപത്രിയിലെ ഹൃദ്രോഗ^ഹൃദയമാറ്റ പദ്ധതി ഡയറക്ടർ ഡോ. ഫെറാസ് ബദർ പറഞ്ഞു.
ഇതിനായി നിരന്തര പരിശ്രമങ്ങൾക്കും പരിശീലനങ്ങളും നടത്തിയിരുന്നു. വൻ സന്നാഹങ്ങളൊരുക്കി യു.എ.ഇ. നാഷ്ണൽ ഒാർഗൻ ട്രാൻസ്പ്ലാൻറ് കമ്മറ്റിയും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അമേരിക്കയിലെയും സൗദി അറേബ്യയിലേയും യു.എ.ഇലെയും മികച്ച ആശുപത്രികളുടെ സഹകരണവും ശസ്ത്രക്രീയക്ക് ലഭ്യമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.