Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമതേതര ജനാധിപത്യ ഇന്ത്യ...

മതേതര ജനാധിപത്യ ഇന്ത്യ നിലവിലില്ല –ഭാഷാ സിംഗ്

text_fields
bookmark_border
മതേതര ജനാധിപത്യ ഇന്ത്യ നിലവിലില്ല –ഭാഷാ സിംഗ്
cancel
camera_alt???? ??????

ഷാർജ: നാം ജീവിച്ചിരുന്ന മതേതര ജനാധിപത്യ ഇന്ത്യ എന്ന രാഷ്ട്രം ഇല്ലാതായെന്ന് പ്രമുഖ മാധ്യമ മനുഷ്യാവകാശ പ്രവർത്തക ഭാഷാ സിംഗ്. ഭരണഘടന തിരുത്തണമെന്നും ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്നും ആവശ്യപ്പെടുകയും അതിനായി സന്നാഹമൊരുക്കുകയും ചെയ്യുന്നവരുെട പിടിയിൽ നിന്ന് രാജ്യത്തെ തിരിച്ചു പിടിക്കുകയാണ് ഇന്ത്യയെ സ്േനഹിക്കുന്നവരുടെ കടമയെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്കെത്തിയ ഭാഷാ സിംഗ് ഗൾഫ് മാധ്യമത്തോടു പറഞ്ഞു. 

പണ്ട് അബദ്ധമെന്നും തമാശയെന്നും കരുതി ചിരിച്ചു തള്ളിയിരുന്ന പല മണ്ടത്തരങ്ങളും ഇന്ന് ഇന്ത്യയുടെ ഒൗദ്യോഗിക നയവും പാഠ്യവിഷയങ്ങളുമായിരിക്കുന്നു. പണമില്ലെന്നു പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും െഫല്ലോഷിപ്പുകളും സ്കോളർഷിപ്പുകളും ഒഴിവാക്കുകയും ചെയ്യുന്ന രാജ്യത്ത് ഗോ മൂത്രവൂം ചാണകവും സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും കോടികളാണ് നീക്കിവെക്കുന്നത്. സ്വച്ച് ഭാരത് എന്ന േപരിൽ കൊട്ടിേഘാഷിക്കപ്പെടുേമ്പാഴും സുപ്രീേകാടതി നിയമം മൂലം നിേരാധിച്ച േതാട്ടിപ്പണി ഇല്ലാതാക്കാൻ ഒരു നീക്കവും നടത്തുന്നില്ല. ഒാവുചാലുകൾ വൃത്തിയാക്കുന്നതിനിടെ കൊല്ലപ്പെട്ട മനുഷ്യർക്ക് േകാടതി നിർേദശിച്ച 10 ലക്ഷം നഷ്ടപരിഹാരം േപാലും നൽകാൻ സർക്കാർ തയ്യാറല്ല. 

സ്ത്രീകൾ, ദലിതുകൾ, മതന്യൂനപക്ഷങ്ങൾ എന്നിവർക്കൊന്നും ജീവിക്കാൻ അർഹതയില്ലാത്ത രാജ്യമാണ് ഫാഷിസ്റ്റ് ഭരണകൂടം നിർമിച്ചുകൊണ്ടിരിക്കുന്നത്. ഒരു തെറ്റും ചെയ്തിട്ടില്ലാത്തവരും ഏതുസമയവും ജയിലിൽ അടക്കപ്പെടാം, വെടികൊേണ്ടാ അടി കൊേണ്ടാ മരിക്കാം. ദാദ്രിയിൽ അഖ്ലാക്കിനെ വീടു കയറി അടിച്ചു െകാന്ന പ്രതി ജയിലിൽ മരിച്ചപ്പോൾ ദേശീയ പതാകയിൽ പൊതിഞ്ഞതും കേസിലെ കുറ്റാരോപിതകർക്ക് എൻ.ടി.പി.സിയിൽ ജോലി കൊടുത്തതുമെല്ലാം വർഗീയ ഭരണ ഹുങ്ക് പരസ്യമായി പ്രകടിപ്പിക്കുന്നതിെൻറ ഭാഗമാണ്. ഭരണകൂടവും ജഡ്ജിമാരും  പൊലീസ് ഉേദ്യാഗസ്ഥരും  മാധ്യമങ്ങളുമെല്ലാം നിയമവും ഭരണഘടനയും അട്ടിമറിക്കുേമ്പാൾ ആേരാടു ചെന്ന് നീതി ആവശ്യപ്പെടും എന്ന ആശയക്കുഴപ്പം അനുഭവിക്കുകയാണ് ജനത. എന്നാൽ േചാദ്യം ഉയരുകയും ജനം ഭയക്കുന്നില്ല എന്നു തിരിച്ചറിയുകയും ചെയ്ത ഭരണകൂടം ആകെ അങ്കലാപ്പിലാണ്. 

ഉൗതിവീർപ്പിച്ച േമാദി ബലൂൺ പൊട്ടിയിരിക്കുന്നു
നേരന്ദ്രേമാദിയുടെ േനതൃത്വത്തിലെ ആർ.എസ്.എസ് നയിക്കുന്ന ഹിന്ദുത്വ ഭരണകൂടം അധികാരത്തിേലറിയാൽ സംഭവിക്കുന്ന അപകടത്തെക്കുറിച്ച് നാമെല്ലാം മുന്നറിയിപ്പു നൽകുേമ്പാഴും സാധാരണക്കാരും ബിസിനസ് പ്രമാണിമാരും വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തിയിരുന്നത്. എന്നാൽ പ്രഖ്യാപിച്ചതൊന്നും നടന്നില്ലെന്നും വഞ്ചിക്കപ്പെട്ടുവെന്നും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. േനാട്ടുനിേരാധത്തിെൻറ അപകടവും ദൂഷ്യവും ഇേപ്പാൾ സമൂഹത്തിെൻറ എല്ലാ േമഖലയിലും വ്യക്തമായി. കളളപ്പണം പിടിക്കാേനാ നാടിനെ രക്ഷിക്കാേനാ അല്ല മറിച്ച് അദാനിക്കും അംബാനിക്കും േവണ്ടി നടത്തിയതാണ് ഇൗ പരിപാടികളെല്ലാം എന്ന് ബി.ജെ.പി അണികൾ േപാലും തുറന്നു പറയുന്നു. േമാദി പ്രധാനമന്ത്രിയാവണം എന്ന് വാദിച്ചിരുന്ന അേസാച്ചം, ഫിക്കി തുടങ്ങിയ േചംബറുകളുടെ റിേപ്പാർട്ടുകളിലെല്ലാം രാജ്യം സാമ്പത്തികമായി പിേന്നാട്ടടിച്ച കാര്യം വെളിപ്പെടുന്നു. അേച്ചദിൻ എന്നു പറഞ്ഞ്  ഉൗതി വീർപ്പിച്ച ബലൂൺ തകർന്നു കഴിഞ്ഞു.

മാധ്യമ പ്രവർത്തനം മരണ േജാലി
ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വാർത്തകൾ റിേപ്പാർട്ടു ചെയ്ത നിരവധി മാധ്യമ പ്രവർത്തകർ പണ്ടു കാലം മുതേല ഇൗ രാജ്യത്തുണ്ടായിരുന്നു. പത്രത്തെയും പത്രപ്രവർത്തകരെയും നിശബ്ദരാക്കാൻ പലതരം തന്ത്രങ്ങളും സർക്കാറും രാഷ്ട്രീയ പാർട്ടികളും ചെയ്തു േപാരുന്നു. എന്നാൽ സർക്കാറിെനതിരെ എഴുതുന്നവരെല്ലാം ഏതു സമയവും ഇല്ലാതാേയക്കാം എന്ന തരം അപകടാവസ്ഥ ഇത്ര ഭീകരമായ രീതിയിൽ ഇതാദ്യമാണ്. ഗൗരി ലേങ്കശ് എെൻറ പ്രിയ സുഹൃത്തായിരുന്നു. അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പലതും അപ്പുപ്പാൾ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വീട്ടിൽ കയറി വധിക്കുമെന്ന് അവേരാ നമ്മേളാ കരുതിയിരുന്നില്ല. ഗൗരിയെ പല തരത്തിലും ശ്വാസം മുട്ടിച്ച സമയങ്ങളിലൊന്നും മാധ്യമ പ്രവർത്തകേരാ സാംസ്കാരിക േമഖലേയാ ഒപ്പം നിന്നില്ല എന്ന ദു:ഖവും പങ്കുവെക്കെട്ട. മരണ േശഷമാണ് എല്ലാവരും അയാം ഗൗരി എന്ന മുദ്രാവാക്യവുമായി വരുന്നത്. ആ മുദ്രാവാക്യേത്താട് എനിക്ക് വിേയാജിപ്പുണ്ട്. ഞാൻ ഗൗരിയല്ല, ഗൗരി അനുഭവിച്ച േവദനയും നഷ്ടങ്ങളും നമ്മളാരും അനുഭവിച്ചിട്ടില്ല. 

ഗൗരിക്കു േശഷം ഒേട്ടറെ മാധ്യമ പ്രവർത്തകർക്ക് പരസ്യമായ വധഭീഷണി സന്ദേശങ്ങൾ എത്തിക്കഴിഞ്ഞു.  നല്ല മാധ്യമ പ്രവർത്തകരിൽ പലർക്കും േജാലിയിൽ തുടരാൻ കഴിയാത്ത, സ്ഥാപനം മാേറണ്ട, സ്വയം ആരംഭിേക്കണ്ട അവസ്ഥയാണിേപ്പാൾ. പി. സായിനാഥ്, സിദ്ദാർഥ് വരദരാജൻ എന്നിവരൊക്കെ സ്ഥാപനം വിേടണ്ടി വന്നത് എന്തിനാണ് എന്നറിയാമേല്ലാ. റാണാ അയ്യൂബിനെേപ്പാലുള്ളവർ ഒാൺലൈൻ മുേഖനയും ആക്രമിക്കപ്പെടുന്നു. റാണയുടെ ഗുജറാത്ത് ഫയൽസ് ഹിന്ദിയിേലക്ക് മൊഴിമാറ്റിയതു ഞാനാണ്. പ്രകാശന ചടങ്ങിൽ നൂറു കണക്കിനാളുകളാണ് പെങ്കടുത്തത്. ഒരു വശത്തു കൂടി മാധ്യമ പ്രവർത്തകർ എതിർക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുേമ്പാൾ മറുപുറത്ത് നമ്മെ പിന്തുണക്കാനും ആളുകൾ മുേന്നാട്ടു വരുന്നുവെന്നത് ആശ്വാസകരമാണ്.

േകാൺഗ്രസും ബി.ജെ.പിയും ഒന്നല്ല
രാജ്യത്തെ ഇതുേപാലെ ഒരു ഭീകരാവസ്ഥയിൽ എത്തിച്ചതിൽ േകാൺഗ്രസിനും ചെറുതല്ലാത്ത പങ്കുണ്ട്. എന്നുവെച്ച് േകാൺഗ്രസിനെയും ബി.ജെ.പിയെയും സമീകരിക്കുന്നതിൽ ശരിയില്ല. ഇടതുപക്ഷ ശക്തികളും ദലിത് ന്യൂനപക്ഷ മുന്നണികളും സാംസ്കാരിക പ്രവർത്തകരുമെല്ലാം ഒന്നു േചർന്ന് നടത്തുന്ന മുന്നേറ്റങ്ങളിൽ േകാൺഗ്രസിനും ഇടമുണ്ട്. രാഹുൽ േനതാവാകുേമാ പ്രധാനമന്ത്രി ആവേണാ എന്നതൊന്നും എെൻറ വിഷയമല്ല. എന്നാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാനുള്ള ശേഷി കാണുന്നില്ല എന്നു േകൾക്കുേമ്പാൾ സേന്താഷമുണ്ട്. എന്തെന്നാൽ േമാദിയിൽ ലക്ഷണമൊത്ത പ്രധാനമന്ത്രിയെ കണ്ടതിെൻറ ദുരന്തമാണ് രാജ്യം ഇേപ്പാൾ അനുഭവിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbhasha singh
News Summary - bhasha singh-uae-gulf news
Next Story