കരളിെൻറ പാതി നൽകാൻ കൂടെപിറപ്പ് തയാർ; ഇനി വേണ്ടത് നിങ്ങളുടെ കാരുണ്യം
text_fieldsജുബൈൽ: കരളിെൻറ പാതി നൽകി ഉടപ്പിറന്നവളുടെ ജീവൻ രക്ഷിക്കാൻ കൂെടപിറപ്പ് തയ്യാർ. എന്നാൽ ശസ്ത്രക്രിയക്കും ചികിത്സക്കുമുള്ള പണമില്ല. മുൻ പ്രവാസി കോഴിക്കോട് മുക്കം വെസ്റ്റ് മണാശ്ശേരി സ്വദേശി കിഴക്കേ തൊടികയിൽ അശോകെൻറ ഇളയ മകൾ ലിജിക്കാണ് സഹോദരൻ ലിഞ്ചു സ്വന്തം കരളിെൻറ പാതി കൊടുക്കാൻ തയാറായിരിക്കുന്നത്. ചികിത്സക്ക് പണമില്ലാത്തതിനാൽ പ്രവാസികളുടെ കനിവ് തേടുകയാണ് അശോകൻ.
ജുബൈലിലും ദമ്മാമിലുമായി രണ്ട് പതിറ്റാണ്ടോളം ജോലി ചെയ്ത ശേഷം മടങ്ങിപ്പോയ അശോകൻ കടുത്ത സാമ്പത്തിക ക്ലേശത്തിലാണ്. സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടാണ് 2013ൽ അദ്ദേഹം മടങ്ങിയത്.
നാട്ടിൽ എന്തെങ്കിലും ചെയ്യാമെന്ന പ്രതീക്ഷയിലാണ് വിമാനം കയറിയത്. എന്നാൽ ദുർവിധി വിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വീണ് കാലൊടിഞ്ഞ് കിടപ്പിലായി. അനക്കാൻ കഴിയാത്ത കാലുമായി മാസങ്ങൾ നീണ്ട കിടപ്പ് കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലാഴ്ത്തി. അതിനിടെ വീണ്ടും വിധിയുടെ വിളയാട്ടമായി. മൂത്തമകൾ ലിനിക്ക് കരൾ രോഗം ബാധിച്ചു. ആധുനിക ആശുപത്രിയിലൊന്നും കൊണ്ടുപോയി ചികിത്സ നൽകാൻ നിവർത്തിയില്ലാതെ രോഗം മൂർഛിച്ച് മരണത്തിന് കീഴടങ്ങി.
എന്നിട്ടും അവസാനിക്കാത്ത ദുർവിധി രണ്ടാമത്തെ മകൾ ലിജിയേയും പിടികൂടി. കരൾ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ആകെയുള്ള പെൺതരിയെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന തീരുമാനത്തിൽ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾമാറ്റ ശാസ്ത്രക്രിയയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അതോടെയാണ് കരളിെൻറ പാതി പകുത്തുനൽകാൻ സഹോദരൻ ലിഞ്ചു തയാറായത്. പരിശോധനയിൽ ഇരുവരുടെ കരളുകൾ ചേരുമെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതിനായി 40 ലക്ഷം രൂപ വേണം. വിവരമറിഞ്ഞ് മുക്കം സ്വദേശികൾ എം.ഐ ഷാനവാസ് എം.പി മുഖ്യ രക്ഷാധികാരിയും കൗൺസിലർ ശ്രീദേവി ഇരട്ടങ്ങൽ ചെയർമാനുമായി ലിജി ചികിത്സ സമിതി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ലിജിയെ സഹായിക്കാൻ താൽപര്യമുള്ളവർ സംഭാവനകൾ ലിജി ചികിത്സ സഹായ സമിതി ACC/ # 210110100047549, ANDHRA BANK - IFSC CODE ANDB0002101, ACC/ # 104100010003897, MUKKAM SERVICE CO-OPERATIVE BANK എന്നി അക്കൗണ്ട് നമ്പറുകളിൽ അയക്കുകയോ, 9747561652 എന്ന നമ്പറിൽ ശ്രീദേവി ഇരട്ടങ്ങലിനെയോ, 00966 55 782 0685 എന്ന നമ്പറിൽ മനാഫിനെയോ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.