Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവരുടെ സ്നേഹത്തിന്...

അവരുടെ സ്നേഹത്തിന് മുന്നിൽ ഹാജിമാർ വീർപുമുട്ടുന്നു

text_fields
bookmark_border
അവരുടെ സ്നേഹത്തിന് മുന്നിൽ ഹാജിമാർ വീർപുമുട്ടുന്നു
cancel
camera_alt????????????? ???????????? ???????????? ????? ??????? ??????? ????? ???????????

മക്ക:  മലയാളി സന്നദ്ധ സംഘടനകളുടെ സ്നേഹത്തിന് മുന്നിൽ മക്കയിലെത്തുന്ന  കേരള ഹാജിമാർ വീർപുമുട്ടുന്നു. ജിദ്ദയിൽ വിമാനമിറങ്ങി ബസിൽ മക്കയിലെത്തുേമ്പാഴേക്കും തീർഥാടകരെ സ്വീകരിക്കാൻ വളണ്ടിയർ സംഘങ്ങൾ മൽസരിക്കുകയാണ്. ഹാജിമാരെ കൈപിടിക്കാനും ഭക്ഷണം കഴിപ്പിക്കാനും സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടങ്ങുന്ന സന്നദ്ധപ്രവർത്തകർ തിരക്കുകുട്ടുന്ന കാഴ്ചയാണിവിടെ. കെ.എം.സി.സി, തനിമ, ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം, രിസാല സ്റ്റഡി സർക്കിൾ, വിഖായ തുടങ്ങിയ സംഘടനകളാണ് സേവനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്.

ദിവസവും 900 ത്തോളം ഹാജിമാരാണ് കേരളത്തിൽ നിന്ന് ഇവിടെ എത്തുന്നത്. ഒരോ വിമാനത്തിലും 300 ഹാജിമാർ വീതം. ആറ് ബസുകളിലാണ് ഇവർ അീസിയ്യയിലെ താമസ കേന്ദ്രത്തിൽ എത്തുക. ഹജജ് മിഷൻ ഏൽപിച്ച ആളുകൾ ഇവരുടെ ലഗേജുകൾ ബസിന് മുകളിൽ നിന്ന് താഴെയിറക്കും. ഹാജിമാർ ബസിൽ നിന്നിറങ്ങും മുമ്പ് തന്നെ സന്നദ്ധ പ്രവർത്തകർ ബസിൽ കയറി സേവനനിരതരാവും. 
താമസകേന്ദ്രത്തോട് ചേർന്ന ഹാളുകളിൽ  വിശാലമായ ഡൈനിങ് ഹാൾ ഒരുക്കിയിട്ടുണ്ട്്. ബസിൽ നിന്നിറങ്ങുന്ന ഹാജിമാരെ നേരെ ക്ഷണിക്കുന്നത് ഇൗ ഡൈനിങ് ഹാളിലേക്കാണ്. ബസ് പുറത്ത് എത്തുേമ്പാഴേക്കും കുട്ടികളുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ കഞ്ഞിയും കാരക്കയും കുപ്പിവെള്ളവും   ഇവിടെ വിളമ്പിയിട്ടുണ്ടാവും. മലയാളിക്ക് ക്ഷീണം മാറ്റാൻ കഞ്ഞി പ്രധാനമാണല്ലോ. സംസംവെള്ളവും കാരക്കയും ചോക്ലേറ്റും കൊടുത്താണ് സ്വീകരണം. ഹാജിമാർക്ക് എന്തു പ്രയാസമുണ്ടെങ്കിലും ഇവരോട് പറഞ്ഞാൽ മതി. എന്തിനും തയാറാണ് ഇൗ സുമനസ്സുകൾ. സേവനം ആഘോഷമാണിവർക്ക്. പലപ്പോഴും സേവകരുടെ ബാഹുല്യം  സ്വീകരണ കേന്ദ്രങ്ങളെ ബഹളമയമാക്കുന്നു. നെടുമ്പശ്ശേരി ഹജ്ജ് ക്യാമ്പിൽ ലഭിച്ച സ്നേഹം ഇനി ലഭിക്കില്ലെന്നാണ് കരുതിയത്. ഇവിടെ എത്തിയപ്പോൾ അതിനേക്കാൾ വലിയ സ്നേഹവും സ്വീകരണവും. എവിടെയും ഒരു പ്രയാസവും ഇല്ലാതെ പുണ്യഭൂമിയിലെത്തിയതിെൻറ സന്തോഷം കണ്ണൂരിൽ നിന്നുള്ള തീർഥാടകൻ  ‘ഗൾഫ് മാധ്യമ’വുമായി പങ്കുവെച്ചു. 

ഹജ്ജ് മിഷൻ ഒരുക്കിയ ആശുപത്രികളിലും  ഡിസ്പെൻസറികളിലും വളണ്ടിയർമാർ സഹായവുമായി സജീവമായി രംഗത്തുണ്ട്. ഇതു കൂടാതെ  രോഗികൾക്ക് മരുന്ന് കൊടുക്കാനും റൂമിൽ കഞ്ഞിയെത്തിക്കാനും വളണ്ടിയർമാരുണ്ട്. ഹറമിൽ പോവാൻ ബസിൽ കയറാനും അവിടെ ഇറങ്ങി ഉംറ നിർവഹിക്കാനും ആവശ്യമായവർക്ക് വീൽ ചെയറിൽ ഇരുത്തി കർമങ്ങൾ ചെയ്യിക്കാനും ഇവരുണ്ട്. ഹജ്ജ് കഴിഞ്ഞ് തീർഥാടകർ മടങ്ങുവോളും ഇൗ സന്നദ്ധ പ്രവർത്തകർക്ക് വിശ്രമമില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshajj-saudi-gulf news
News Summary - hajj-saudi-gulf news
Next Story