Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്പോൺസർ പിടിച്ചെടുത്ത...

സ്പോൺസർ പിടിച്ചെടുത്ത മലയാളിയുടെ വാഹനവും രേഖകളും തിരിച്ചുനൽകാൻ കോടതി വിധി

text_fields
bookmark_border
സ്പോൺസർ പിടിച്ചെടുത്ത മലയാളിയുടെ വാഹനവും രേഖകളും തിരിച്ചുനൽകാൻ കോടതി വിധി
cancel
ജുബൈൽ: അനധികൃതമായി സ്പോൺസർ പിടിച്ചെടുത്ത വാഹനവും ഇഖാമയും പാസ്​പോർട്ടും ഉടമയായ മലയാളിക്ക്‌ തിരിച്ചു നൽകാൻ കോടതി വിധി. തിരൂർ സ്വദേശി സംജിത് നൽകിയ പരാതി പരിഗണിച്ച ക്രിമിനൽ കോടതിയാണ് സ്പോൺസർക്കെതിരെ ഉത്തരവിറക്കിയത്. ജുബൈലിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ ആറുമാസം മുമ്പാണ് സംജിദി​​െൻറ ജീവിതം കീഴ്മേൽ മറിച്ച സംഭവം ഉണ്ടായത്. സംജിതിനെ  ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്പോൺസർ, ഫോർച്യൂണർ കാറി​​െൻറ താക്കോലും, ഇഖാമയും, പാസ്​പോർട്ടും വാങ്ങി വെക്കുകയും ഹുറൂബ് ആക്കുകയും ചെയ്തു.  മാസ തവണയിൽ എടുത്ത വാഹനംഒരു കമ്പനിക്ക് വേണ്ടി ഓടിച്ചു വരുമാനം കണ്ടെത്തുന്നതിനിടെയായിരുന്നു സ്‌പോൺസറുടെ ഇടപെടൽ. നിരവധി തവണ അപേക്ഷിച്ചിട്ടും മടക്കി നൽകിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും ചെയ്തു. ആദ്യം 2,000 റിയാൽ നൽകിയെങ്കിലും പിന്നീട് ചോദിച്ച 10,000 റിയാൽ നൽകാൻ നിവർത്തിയില്ലാതെയാണ് സംജിദ് കോടതിയെ സമീപിച്ചത്. കോടതി ഇരുവരെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം എത്രയും വേഗം വാഹനവും രേഖകളും തിരിച്ചു നൽകാൻ ഉത്തരവിടുകയായിരുന്നു. സംജിദ് ഒളിച്ചോടിയെന്നും മറ്റും സ്പോൺസർ ബോധിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കോടതി ചെവിക്കൊണ്ടില്ല. വാഹനം പിടിച്ചെടുത്ത ശേഷം അടവ് മുടങ്ങിയതിനാൽ കമ്പനി പൊലീസിൽ സംജിതിനെതിരെ പരാതി നൽകിയിരുന്നു. ഈ കുടിശ്ശികയും അടച്ചു തീർത്ത് ഹുറൂബും നീക്കിയില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കോടതി സ്പോൺസർക്ക് മുന്നറിയിപ്പും നൽകി. ദമ്മാമിൽ ആയിരുന്ന വാഹനം ഇന്നലെ തിരിച്ചു നൽകി. ഹുറൂബ് കൂടി നീക്കികിട്ടിയാൽ  മാത്രമേ ജോലിയിൽ കയറാൻ കഴിയൂ എന്ന് സംജിത് പറഞ്ഞു.    
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsescape. saudi gulf news
News Summary - escape. saudi gulf news
Next Story