Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 9:42 AM GMT Updated On
date_range 24 Nov 2017 9:42 AM GMTസ്പോൺസർ പിടിച്ചെടുത്ത മലയാളിയുടെ വാഹനവും രേഖകളും തിരിച്ചുനൽകാൻ കോടതി വിധി
text_fieldsbookmark_border
ജുബൈൽ: അനധികൃതമായി സ്പോൺസർ പിടിച്ചെടുത്ത വാഹനവും ഇഖാമയും പാസ്പോർട്ടും ഉടമയായ മലയാളിക്ക് തിരിച്ചു നൽകാൻ കോടതി വിധി. തിരൂർ സ്വദേശി സംജിത് നൽകിയ പരാതി പരിഗണിച്ച ക്രിമിനൽ കോടതിയാണ് സ്പോൺസർക്കെതിരെ ഉത്തരവിറക്കിയത്. ജുബൈലിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ ആറുമാസം മുമ്പാണ് സംജിദിെൻറ ജീവിതം കീഴ്മേൽ മറിച്ച സംഭവം ഉണ്ടായത്. സംജിതിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്പോൺസർ, ഫോർച്യൂണർ കാറിെൻറ താക്കോലും, ഇഖാമയും, പാസ്പോർട്ടും വാങ്ങി വെക്കുകയും ഹുറൂബ് ആക്കുകയും ചെയ്തു. മാസ തവണയിൽ എടുത്ത വാഹനംഒരു കമ്പനിക്ക് വേണ്ടി ഓടിച്ചു വരുമാനം കണ്ടെത്തുന്നതിനിടെയായിരുന്നു സ്‌പോൺസറുടെ ഇടപെടൽ. നിരവധി തവണ അപേക്ഷിച്ചിട്ടും മടക്കി നൽകിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും ചെയ്തു. ആദ്യം 2,000 റിയാൽ നൽകിയെങ്കിലും പിന്നീട് ചോദിച്ച 10,000 റിയാൽ നൽകാൻ നിവർത്തിയില്ലാതെയാണ് സംജിദ് കോടതിയെ സമീപിച്ചത്. കോടതി ഇരുവരെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം എത്രയും വേഗം വാഹനവും രേഖകളും തിരിച്ചു നൽകാൻ ഉത്തരവിടുകയായിരുന്നു. സംജിദ് ഒളിച്ചോടിയെന്നും മറ്റും സ്പോൺസർ ബോധിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കോടതി ചെവിക്കൊണ്ടില്ല. വാഹനം പിടിച്ചെടുത്ത ശേഷം അടവ് മുടങ്ങിയതിനാൽ കമ്പനി പൊലീസിൽ സംജിതിനെതിരെ പരാതി നൽകിയിരുന്നു. ഈ കുടിശ്ശികയും അടച്ചു തീർത്ത് ഹുറൂബും നീക്കിയില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കോടതി സ്പോൺസർക്ക് മുന്നറിയിപ്പും നൽകി. ദമ്മാമിൽ ആയിരുന്ന വാഹനം ഇന്നലെ തിരിച്ചു നൽകി. ഹുറൂബ് കൂടി നീക്കികിട്ടിയാൽ മാത്രമേ ജോലിയിൽ കയറാൻ കഴിയൂ എന്ന് സംജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story