‘ശൂന്യസ്ഥലി’യുടെ മണൽപ്പരപ്പിൽ വീണ്ടും ജീവെൻറ ഉത്സവം
text_fieldsദമ്മാം: ശൂന്യതയാണ് റൂബുൽഖാലിയുടെ മേൽവിലാസം. ലോകത്തെ ഏറ്റവും വലിയ മണൽ മരുഭൂമിയുടെ പരപ്പുകളിൽ മനുഷ്യവാസത്തിനുള്ള ഒന്നും ശേഷിച്ചിട്ടില്ല. അരക്കിലോമീറ്റർ വരെ ഉയരത്തിൽ താൽകാലിക മണൽക്കുന്നുകൾ സൃഷ്ടിക്കപ്പെടുന്ന ഉൗഷരഭൂമിയിലും പക്ഷേ, ജീവെൻറ കണികകൾ ബാക്കിയുണ്ട്. കലമാനുകളും ഒട്ടകപക്ഷികളും ചെന്നായ്ക്കളും ഉരഗങ്ങളും പക്ഷികളും സസ്യങ്ങളും എണ്ണമറ്റ മറ്റേനകം ജീവജാലങ്ങളും കാലങ്ങളിൽ ഇവിടെ പാർത്തുവന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടുകളിലെ വേട്ടയാടലിൽ ഇൗ ജീവികളൊക്കെയും റൂബുൽഖാലിയിൽ നിന്ന് അപ്രത്യക്ഷമായി.
അറേബ്യൻ വന്യജീവി സമ്പത്തിെൻറ പ്രതീകമായ ഒാറിക്സ് എന്ന നീളൻ കൊമ്പുള്ള കലമാന് വംശനാശം നേരിട്ടതായി ഒടുവിൽ ശാസ്ത്രജ്ഞർ വിധിയെഴുതി. റൂബുൽഖാലിയുടെ മണൽക്കടലിൽ അലകളുയർത്തി പാഞ്ഞിരുന്ന അറേബ്യൻ ഒട്ടകപക്ഷിയാകെട്ട വംശനാശത്തിന് അടുത്തെത്തി. ലോകത്തെ ഏറ്റവും കൗതുകകരമായ ആവാസ വ്യവസ്ഥ നിലനിൽക്കുന്ന ഇൗ പ്രദേശത്തെ ഇങ്ങനെ സ്വാഭാവിക നിര്യാണത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് സൗദി അരാംകോ തീരുമാനിച്ചതോടെ കഥമാറി.
ശൈബ വന്യജീവി സേങ്കതമെന്ന ആശയം തന്നെ ഇൗ ചിന്തയിൽ നിന്നാണ്. അതിജീവനം ഏറ്റവും ദുഷ്കരമായ റൂബുൽഖാലിയുടെ ഹൃദയഭാഗത്ത് 637 ചതുരശ്രകിലോമീറ്ററിൽ പടർന്നുകിടക്കുന്ന ശൈബ വന്യജീവി സേങ്കതത്തിെൻറ ഒന്നാംഘട്ടത്തിെൻറ പുരോഗതി വന്യജീവി ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നു.
സൗദി അറേബ്യയുടെ തെക്ക് കിഴക്കേ ഭാഗത്ത് കഴിഞ്ഞവർഷം ഡിസംബറിലാണ് ശൈബ ഒന്നാംഘട്ടം പ്രവർത്തനക്ഷമമായത്. ഇൗ കുറഞ്ഞ കാലയളവിൽ മൂന്നു പ്രമുഖ ജീവി വർഗങ്ങളെയാണ് അവയുടെ പാരമ്പര്യഭൂമിയിൽ അധിവസിപ്പിച്ചത്. ഇൗ മേഖലക്ക് അന്യമായി മാറിയ അറേബ്യൻ ഒറിക്സ്, മണൽ മാൻ എന്നറിയപ്പെടുന്ന സാൻഡ് ഗസേൽ, ഒട്ടകപക്ഷി എന്നിവ. സൗദി അരാംകോയുടെ ശൈബ പ്രൊഡ്യൂസിങ് ഡിപ്പാർട്ട്മെൻറ്, പരിസ്ഥിതി സംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് ഇൗ നേട്ടം സാധ്യമാക്കിയത്.
അറേബ്യൻ നാടോടിക്കഥകളിൽ ഇതിഹാസമാനങ്ങളുള്ള മാൻവർഗമാണ് ഒാറിക്സ്. പൗരാണിക സാഹിത്യങ്ങളിൽ പരാമർശിക്കുന്ന ‘യുനികോൺ’ എന്ന നെറ്റിയിൽ ഒറ്റക്കൊമ്പുള്ള സാങ്കൽപിക മൃഗത്തിെൻറ ആശയം തന്നെ ഒറിക്സിൽ നിന്നാണെന്ന് പറയപ്പെടുന്നു. ഇൗ ബഹുമാനമൊന്നും വേട്ടക്കാർ പാവം മൃഗത്തോട് കാട്ടിയില്ല. റൂബുൽഖാലിയിൽ രാജകീയമായി കഴിഞ്ഞിരുന്ന ഇതിെൻറ എണ്ണം കഴിഞ്ഞനൂറ്റാണ്ടിെൻറ പകുതിയോടെ അതി ഭീകരമായി കുറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കഴിയുന്നവയുടെ എണ്ണം 1972 ൽ െവറും നാല് എണ്ണം മാത്രമായി. ഇേതാടെയാണ് ഇൗ ജീവി വർഗത്തെ രക്ഷിച്ചെടുക്കാനുള്ള പ്രയത്നം ശാസ്ത്രജ്ഞർ ആരംഭിച്ചത്. ശൈബക്ക് അടുത്ത് നിന്ന് ബാക്കിയുണ്ടായിരുന്ന നാലെണ്ണത്തിനേയും പിടിച്ചെടുത്തു. പ്രജനനം വർധിപ്പിക്കാൻ അവയെ യു.എസ് മൃഗസംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി.
ഒറിക്സിന് മുേമ്പ ഇൗ അവസ്ഥയിലെത്തിയിരുന്നു, ഒട്ടകപക്ഷി. 120 വർഷത്തിന് മുമ്പുതന്നെ റൂബുൽഖാലിയിൽ നിന്ന് അവ അപ്രത്യക്ഷമായി. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ അവസാന ഒട്ടകപക്ഷിയെ രേഖപ്പെടുത്തിയത് 1939ലാണ്. ഇതേ കാരണങ്ങളാൽ തന്നെയാണ് സാൻഡ് ഗസേലും അപകടത്തിലായത്. ജീവികളുടെ തിരോധാനത്തോടെ റൂബുൽഖാലിക്കുണ്ടായത് അപരിഹാര്യമായ നഷ്ടമാണ്. ഇൗ പശ്ചാത്തലത്തിലാണ് അരാംകോ രംഗത്തേക്ക് വരുന്നത്. ലോകത്തെ ഏതു വന്യജീവി സംരക്ഷണ പദ്ധതികളുടെ അളവുകോല് വെച്ച് അളന്നാലും ഒരുപടി മുന്നിൽ നിൽക്കുന്ന ഇൗ ആശയം നടപ്പാക്കുകയെന്നത് അതീവ ദുഷ്കരമാണെന്ന് അറിഞ്ഞുതന്നെയാണ് അരാംകോ ഇതിനിറങ്ങിയത്. ശൈബ എണ്ണപ്പാടം നിലനിൽക്കുന്നതിന് സമീപ പ്രദേശത്തെ ലോകത്തിന് മാതൃകയാക്കണമെന്നതായിരുന്നു ലക്ഷ്യം.
2011 ലാണ് അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. പ്രദേശത്തിെൻറ ബേസ്ലൈൻ സർവേ നടത്തുകയായിരുന്നു ആദ്യം. എന്തൊക്കെ ജീവജാതികൾ ഇവിടെ നിലനിൽക്കുന്നു, ഏതിനൊക്കെ ഇനി ഇവിടേക്ക് കടന്നുവരാനാകും, ഇൗ മേഖലയുെട യഥാർഥ വലിപ്പം എന്താണ്, വന്യജീവി സേങ്കതം എവിടെയായിരിക്കണം എന്നിവ നിർണയിക്കപ്പെട്ടു. ഇത്തരം വന്യജീവി പുനരധിവാസ പദ്ധതികളിൽ നിപുണരായ മേഖലയിലെയും ലോകത്തെയും വ്യക്തിത്വങ്ങളെ ഇവിേടക്ക് കൊണ്ടുവന്നു.
തനത് സസ്യവർഗങ്ങളെ നിലനിർത്തുകയെന്നതായിരുന്നു ആദ്യദൗത്യം. സൗദി വൈൽഡ് ലൈഫ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ അവരുടെ പ്രത്യേക കേന്ദ്രങ്ങളിൽ പ്രജനനം നടത്തി സംരക്ഷിച്ചുവന്ന ജീവി വർഗങ്ങൾക്ക് മരുഭൂമിയുടെ വന്യതയിൽ അതിജീവിക്കാനുള്ള സംവിധാനമൊരുക്കാനും തുടങ്ങി. 637 ചതുരശ്ര കിലോമീറ്റർ പ്രദേശം വേലികെട്ടി തിരിച്ചെടുത്തു. ലോകത്തെ ഏറ്റവും വലിയ സംരക്ഷിത പരിസ്ഥിതി മേഖലകളിലൊന്നായി അങ്ങനെ ശൈബ.
ഒരു എണ്ണ കമ്പനിയുടെ ആഭിമുഖ്യത്തിലുള്ള ഏറ്റവും വലുതും. സേങ്കതത്തിന് പുറത്ത് 106 കിലോമീറ്റർ ചുറ്റുപാത തെളിച്ചെടുക്കുകയായിരുന്നു ഇതിൽ കഠിനം.
55 ഡിഗ്രി വരെ ചൂട് ഉയരുന്ന, അരകിലോമീറ്റർ വരെ ഉയരത്തിൽ കാറ്റടിച്ച് മണലുയരുന്ന റൂബുൽഖാലിയിൽ ഇത്തരമൊരു പാത തെളിച്ചെടുക്കുക അതീവ ശ്രമകരമായിരുന്നു. ഇൗ പാത സൃഷ്ടിക്കുന്നതിന് മുമ്പ് സേങ്കതത്തിനുള്ളിൽ 12 കിലോമീറ്റർ സഞ്ചരിക്കാൻ പകുതി ദിവസം വേണമായിരുന്നു. ഇപ്പോൾ 106 കിലോമീറ്ററും വെറും മൂന്നുമണിക്കൂർ കൊണ്ട് പട്രോൾ ചെയ്യാനാകും. 2016 അവസാനമായപ്പോൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വന്യജീവികളെ സ്വീകരിക്കാൻ ശൈബ ഒരുങ്ങി. സൗദി വൈൽഡ്ലൈഫ് അതോറിറ്റി, ത്വാഇഫിലെ കേന്ദ്രത്തിൽ നിന്ന് ട്രക്കുകളിൽ ഒട്ടകപക്ഷികളെ കൊണ്ടുവന്നു. റിയാദിനടുത്തുള്ള പ്രജനന കേന്ദ്രത്തിൽ നിന്ന് ഒാറിക്സും സാൻഡ് ഗസേലും വന്നു. ആഘോഷപൂർവം അവയെ അവയുടെ പാരമ്പര്യഭൂമിയിലേക്ക് തുറന്നുവിട്ടു.
ലോക വന്യജീവി സംരക്ഷണ ചരിത്രത്തിൽ തിളക്കമേറിയ അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു അന്ന് അരാംകോ. മനുഷ്യസഹായമില്ലാതെ, അതേസമയം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായി അവയിന്ന് റൂബുൽഖാലിയുടെ മണൽപ്പരപ്പുകളിൽ ജീവിക്കുന്നു. 68 സാൻഡ് ഗസേലുകളാണ് ഇന്ന് ഇവിടെയുള്ളത്. അതിൽ 14 ഉം നവജാതർ. 13 കുഞ്ഞുങ്ങൾ ഉൾപ്പെടെ 39 ഒറിക്സുകൾ. 11 ഒട്ടകപക്ഷികളും. ഡസൻകണക്കിന് മുട്ടകൾ ഒട്ടകപക്ഷികൾ ഇട്ടുകഴിഞ്ഞു. അവ വിരിഞ്ഞിറങ്ങുന്നതോടെ ഒട്ടകപക്ഷികളുടെ എണ്ണവും പതിൻമടങ്ങ് വർധിക്കും. ഇവിടെ ജനിച്ച എല്ലാ കുഞ്ഞുങ്ങളും അതിജീവിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയവും ഇതിെൻറ സംഘാടകരെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന കാര്യം. അരനൂറ്റാണ്ടിന് ശേഷമാണ് ഇവിടെയിങ്ങനെ മാൻകുട്ടികൾ പിറക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ പ്രകൃതി സംരക്ഷണ പാടവത്തിനുള്ള തെളിവായി അവ ഇൗ മണൽപ്പരപ്പിൽ പിച്ചവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.