വിസയില്ലാതെ വരവ്: മലയാളികളടക്കം എത്തിത്തുടങ്ങി
text_fieldsദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് വരാൻ അനുമതി നൽകിയ ഖത്തറിെൻറ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നു. ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്തി മലയാളികളടക്കമുള്ള വിദേശികൾ കഴിഞ്ഞദിവസങ്ങളിലായി ഖത്തറിൽ എത്തിത്തുടങ്ങി. ഇങ്ങനെ വരുന്നതിന് ഹോട്ടൽ ബുക്കിങ്ങും ൈകവശം പണമുണ്ടായിരിക്കലും നിർബന്ധമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എന്നാൽ ഖത്തറിലേക്ക് എന്തിന് വരുന്നു, എവിടെ താമസിക്കുന്നു എന്ന് വ്യക്തമാക്കണം. ഇതുസംബന്ധിച്ച രേഖകളെന്തെങ്കിലും അധികൃതർ ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിസയില്ലാതെ വരാവുന്ന 80 രാജ്യങ്ങളിലെയും ഇമിഗ്രേഷൻ അധികൃതർക്ക് ഇതുസംബന്ധിച്ച് ഒൗദ്യോഗികമായി വിവരം നൽകിയിട്ടില്ലെങ്കിലും പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും റിേട്ടൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ ഖത്തറിലേക്ക് വരാമെന്നാണ് വിമാനത്താവള അധികൃതർ ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്.
ദിവസങ്ങൾക്കുമുമ്പാണ് 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാനുള്ള അനുമതി ഖത്തർ പ്രഖ്യാപിച്ചത്. 33 രാജ്യക്കാർക്ക് 180 ദിവസം കാലാവധിയിൽ 90 ദിവസം വരെ തങ്ങാവുന്നതും ഇന്ത്യയടക്കം 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാവുന്നതും 30 ദിവസം കൂടി നീട്ടാവുന്നതുമായ ബഹുപ്രവേശന അനുമതിയായിരുന്നു ഖത്തർ ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസം അതോറിറ്റിയും ചേർന്ന് പ്രഖ്യാപിച്ചത്. പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും റിേട്ടൺ ടിക്കറ്റും മാത്രം കൈവശമുണ്ടായാൽ മതി എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
തീരുമാനം എല്ലാതലത്തിലും സ്വാഗതം ചെയ്യപ്പെെട്ടങ്കിലും ഇതിെൻറ പ്രായോഗികതയെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. കുടംബങ്ങളെ കൊണ്ടുവരുന്നതിനും നാട് കാണാൻ വരുന്നതിനുമൊക്കെ ഇത് പ്രയോജനപ്പെടുത്താമെന്ന് കരുതപ്പെട്ടുവെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾ ഇങ്ങനെ ഖത്തറിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. തൃശൂർ വടക്കേക്കാട് സ്വദേശിയായ തഫ്സീന ഖാദർ വ്യാഴാഴ്ച വിസയില്ലാതെ ദോഹയിൽ വിമാനമിറങ്ങി. ടൂറിസ്റ്റ് വിസയിൽ വരാൻ കരുതിയിരുന്ന ഇവർക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ വിസയിലെ പേരിലുണ്ടായ അക്ഷരപിശക് കാരണം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു. എന്നാൽ, വിസയില്ലാതെ ഖത്തറിൽ ഇറങ്ങാനുള്ള അനുമതിയുണ്ടല്ലോ എന്ന് ഇവർ പറഞ്ഞപ്പോൾ ആദ്യം ഇമിഗ്രേഷൻ അധികൃതർ സമ്മതിച്ചില്ല. അവിടെ ഇതുസംബന്ധിച്ച അറിയിപ്പൊന്നും ഇല്ലാത്തതായിരുന്നു കാരണം. എന്നാൽ, യാത്ര ചെയ്യേണ്ട ജെറ്റ് എയർവേയ്സുമായി ബന്ധപ്പെട്ടപ്പോൾ ഇവരോട് യാത്ര ചെയ്തുകൊള്ളാനുള്ള നിർദേശമാണ് ലഭിച്ചത്. ഇതോടെ ഇമിഗ്രേഷൻ അധികൃതർ യാത്ര അനുവദിക്കുകയും ചെയ്തു. ദോഹയിൽ ഇറങ്ങിയപ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും പാസ്പോർട്ടിൽ ഒരു മാസം തങ്ങാനുള്ള അനുമതി സീൽ പതിപ്പിക്കുകയും ചെയ്തതായി തഫ്സീന ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
എറണാകുളം സ്വദേശികളും ഗൾഫ് കോസ്റ്റ് റിക്രൂട്ട്മെൻറ് കമ്പനി ഉടമകളുമായ അബ്ദുസ്സലാമും മകൻ ശാഹുൽ ഹമീദും എത്തിയതും ഇതുപോലെ വിസയില്ലാതെ തന്നെ. ശനിയാഴ്ച നെടുമ്പാശ്ശേരിയിൽനിന്ന് ജെറ്റ് എയർവേയ്സിൽ പുറപ്പെടാനെത്തിയ ഇവരുടെ കൈവശം വിസയില്ലാത്തതിനാൽ ഇമിഗ്രേഷൻ അധികൃതർ ആദ്യം യാത്ര അനുവദിക്കാൻ തയാറായില്ല. എന്നാൽ, പുതിയ സംവിധാനത്തെ പറ്റി പറഞ്ഞപ്പോൾ ഏറെ നേരത്തിനുശേഷം അനുമതി നൽകുകയായിരുന്നു.
കോഴിക്കോട് അസ്മ ടവർ ഉടമ മുഹമ്മദും സമാന രീതിയിലാണ് ഞായറാഴ്ച പുലർച്ചെ ദോഹയിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ആദ്യം ജെറ്റ് എയർവേയ്സ് അധികൃതരും പിന്നീട് ഇമിഗ്രേഷൻ അധികൃതരും യാത്ര സാധ്യമാവില്ലെന്ന് അറിയിച്ചെങ്കിലും ഉന്നതങ്ങളിൽ ബന്ധപ്പെട്ടശേഷം വിസയില്ലാതെ യാത്ര അനുവദിക്കുകയായിരുന്നു. ദോഹയിൽ വിമാനമിറങ്ങി വിസയില്ലാതെ വന്നതാണെന്ന് അറിയിച്ചപ്പോൾ എന്തിനാണ് വന്നതെന്നും എവിടെ താമസിക്കുന്നു എന്നും ചോദിച്ചതിനുശേഷം ഒരു മാസത്തെ വിസ പാസ്പോർട്ടിൽ അടിച്ചുനൽകുകയായിരുന്നു. അതിൽ കൂടുതൽ നിൽക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോൾ ഒരു മാസം കുടെ നീട്ടാമെന്നും ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.