Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമേഖലയിലെ...

മേഖലയിലെ പ്രഥമ പ്ലാസ്റ്റിക് വുഡ് ഉൽപന്നങ്ങളുമായി ഖത്തർ കമ്പനി

text_fields
bookmark_border

ദോഹ: ന്യൂ ഇൻഡസ്ട്രിയൽ ഏരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സാദ പ്ലാസ്റ്റിക് െപ്രാഫൈലെന്ന കമ്പനി ഇനി മേഖലയിലെ ആദ്യ പ്ലാസ്റ്റിക് വുഡ് കമ്പനിയായി അറിയപ്പെടും. തികച്ചും പ്രാദേശികമായുള്ള അസംസ്കൃത വസ്തുക്കളുപയോഗിച്ചാണ് പ്ലാസ്റ്റിക് വുഡ് ഉൽപന്നങ്ങൾ നിർമ്മിക്കുന്നതെന്നത് ഇതിെൻറ സവിശേഷതകളിൽ പെടുന്നു. പ്ലാസ്റ്റിക് വുഡ് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന മേഖലയിലെ ഏക കമ്പനിയാണ് അൽ സാദയെന്നും മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും  കമ്പനി ഫാക്ടറി മാനേജർ അഹ്മദ് ഫൗസി പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന ഉൽപന്നങ്ങൾ 10 വർഷത്തോളം അറ്റകുറ്റപണികളിൽ നിന്നും മുക്തമായിരിക്കുമെന്നും കൂടാതെ സൂര്യപ്രകാശത്തിന് താഴെ ഉൽപന്നത്തിന്  വിള്ളലുകൾ ഉണ്ടാകുകയില്ലെന്നും വാട്ടർ പ്രൂഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക്കിനേക്കാളും മരത്തിനേക്കാളും മികവുറ്റ ഉൽപന്നങ്ങൾ ഇതിലൂടെ ലഭ്യമാണെന്നും ഏത് രൂപത്തിലേക്കും മാറ്റാൻ വിധത്തിൽ ഇതിന് ഇലാസ്തികതയുണ്ടെന്നും ഫൗസി വിശദീകരിച്ചു. പ്ലാസ്റ്റികിെൻറയും മരത്തിെൻറയും ഗുണങ്ങൾ ഒരേ സമയം ലഭിക്കുന്നതാണ് ഇതിെൻറ ഏറ്റവും വലിയ സവിശേഷത. അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റികിെൻറയും മരത്തിെൻറയും വിലകൾക്ക് മധ്യത്തിലായാണ് ഇതിെൻറ വില വരുന്നതെന്നും കൂടുതൽ ആവശ്യക്കാർ എത്തുന്നതിനാൽ അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതിയിലാണ് കമ്പനിയെന്നും അൽ സാദയുടെ ഭാവി പദ്ധതികൾ സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കി. ഷെയ്ഡുകൾ നിർമ്മിക്കുന്നതിനും പാർട്ടീഷൻ, ഫെൻസിംഗ് പ്രവർത്തനങ്ങൾക്കും നിരവധി കമ്പനികൾ ഇതുപയോഗിക്കുന്നുവെന്നും ഇതിനകം തന്നെ ഒമാനിൽ നിന്നും ഒരു ഉപഭോക്താവ് എത്തിയിട്ടുണ്ടെന്നും ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ഇതിെൻറ കയറ്റുമതി ആരംഭിക്കുമെന്നും അഹ്മദ് ഫൗസി പറഞ്ഞു. ഇതിെൻറ 90 ശതമാനം അസംസ്കൃത വസ്തുക്കളും ഖത്തറിൽ നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. ഒരു ജർമൻ കമ്പനിയുടെ സഹായത്തോടെയാണ് ഇത് ഉൽപാദിപ്പിക്കുന്നത്. 6600 ചതുരശ്രമീറ്ററിലാണ് കമ്പനി ഫാക്ടറി നിലകൊള്ളുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsplastic wood product qatar gulf news
News Summary - plastic wood product qatar gulf news
Next Story