മാതൃകയായി വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി: 132 ദിവസം, 19 രാജ്യങ്ങൾ, 93 രാജ്യാന്തര യോഗങ്ങൾ
text_fieldsദോഹ: 132 ദിവസത്തിനുള്ളിൽ 19 രാജ്യങ്ങളിൽ സന്ദർശനം. 93 അന്താരാഷ്ട്ര പ്രമുഖരുമായുള്ള യോഗങ്ങൾ. 220 മണിക്കൂർ വിമാന യാത്ര. പത്ത് ഉന്നത സഭകളിൽ പ്രസംഗം. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നടത്തിയ യാത്രയുടെയും അദ്ദേഹം സംബന്ധിച്ച യോഗങ്ങളുടെയും വിവരങ്ങളാണിവ. ഖത്തറിന് മേലുള്ള ഉപരോധവുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളുടെ പിന്തുണ തേടിയാണ് വിദേശകാര്യ മന്ത്രി ലോക രാജ്യങ്ങൾ സന്ദർശിച്ചത്. ഉപരോധം പ്രഖ്യാപിച്ച തൊട്ടുടനെ തുർക്കിയിൽ നിന്ന് ആരംഭിച്ച സന്ദർശനം രാജ്യത്തിെൻറ നിലപാട് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ വലിയ തോതിൽ സാധിച്ചതായാണ് വിലയിരുത്തൽ.
നാൽപ്പത്തിരണ്ട് യാത്രകളാണ് ഇക്കാലയളവിൽ അദ്ദേഹം നടത്തിയത്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, തുർക്കി, ബൽജിയം, ഇറ്റലി, കുവൈത്ത്, ഒമാൻ, ഇന്ത്യ, പാക്കിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങി 19 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. പത്തിലധികം രാജ്യാന്തര ചാനലുകൾക്ക് അഭിമുഖങ്ങൾ നൽകി. ഒരു പരിധി വരെ ഉപരോധത്തിെൻറ ശക്തി കുറക്കുന്നതിനും രാജ്യങ്ങളുടെ ശക്തമായ പിന്തുണ േനടിയെടുക്കുന്നതിലും വിദേശകാര്യ മന്ത്രി വലിയ മിടുക്കാണ് പ്രദർശിപ്പിച്ചത്.
36 വയസ്സ് മാത്രം പ്രായമുള്ള, വിദേശകാര്യ വകുപ്പിൽ ഒന്നര വർഷം മാത്രം പരിചയമുള്ള ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ മിത ഭാഷിയും ഏറെ സൗമ്യനുമാണ്. വാർത്താ സമ്മേളനങ്ങളിൽ വൈകാരികമായി ഒരിക്കൽ പോലും പ്രതികരിക്കാത്ത അദ്ദേഹത്തിന് ഇക്കാലയളവിൽ ഒരു തവണ പോലും നാക്ക് പിഴ സംഭവിച്ചില്ലയെന്നത് അത്ഭുതകരമായാണ് വിലയിരുത്തപ്പെടുന്നത്. തെൻറ രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കുന്നതിൽ മറ്റാരെയും ഗൗനിക്കാത്ത അദ്ദേഹം ഇരുത്തംവന്ന നയതന്ത്രഞ്ജനാണെന്ന ഖ്യാദി ഇതിനകം നേടിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.