Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 10:01 AM GMT Updated On
date_range 18 Aug 2017 10:07 AM GMT14 വയസ്സുകാരെൻറ തലയോട്ടിയിൽനിന്ന് ലോഹക്കഷണം നീക്കി
text_fieldsbookmark_border
മസ്കത്ത്: ഖൗല ആശുപത്രിയിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിൽ 14 വയസ്സുകാരെൻറ തലയോട്ടിയിൽ തറച്ച ലോഹക്കഷണം നീക്കി. ക്രാനിയോ ഫേഷ്യൽ യൂനിറ്റിലെ പ്ലാസ്റ്റിക് സർജറി യൂനിറ്റിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. പരിക്കിെൻറ ഗുരുതരാവസ്ഥയും സ്വഭാവവും കണക്കിലെടുക്കുേമ്പാൾ രാജ്യത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. കണ്ണ് ഉൾപ്പെടുന്ന തലയോട്ടിയുടെ കുഴിയിലാണ് ലോഹക്കഷണം തറച്ചുകയറിയത്. തലയിലേക്കുള്ള സുപ്രധാന ആർട്ടറികൾക്ക് ഏതാനും മില്ലീമീറ്റർ മാത്രം അകലെയായിരുന്ന ലോഹക്കഷണം സൂക്ഷ്മ ശസ്ത്രക്രിയയിലൂടെയാണ് നീക്കിയത്. രണ്ടു മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. വീടിന് സമീപം കളിക്കവേയാണ് 14 വയസ്സുകാരന് അപകടത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലുദിവസത്തിന് ശേഷം ആശുപത്രി വിട്ട ബാലന് ശരിയായ രീതിയിൽ കാഴ്ച തിരിച്ചുകിട്ടയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story