Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2017 10:07 AM GMT Updated On
date_range 22 May 2017 10:07 AM GMTരാജ്യത്ത് മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾകൂടി വരുന്നു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്ത് മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി ആരംഭിക്കുന്നു. സ്വകാര്യ മേഖലയിൽ സ്ഥാപനങ്ങൾ തുടങ്ങാൻ ഇതിനകം അനുമതി നൽകിയതായി സ്വകാര്യ കോളജ്, സർവകലാശാല വിഭാഗം ഡയറക്ടർ ജനറൽ ജൗഖ ബിൻത് അബ്ദുല്ല അൽ ശൈഖാലിയ പറഞ്ഞു.
അൽ നഹ്ദ എൻജിനീയറിങ് കോളജ് എൽ.എൽ.സിയാണ് അനുമതി ലഭിച്ച സ്ഥാപനങ്ങളിൽ ഒന്ന്. സമീപഭാവിയിൽ തന്നെ സ്ഥാപനം പ്രവർത്തനമാരംഭിക്കും. സിവിലും മെക്കാനിക്കലും അടക്കം സ്പെഷലിസ്റ്റ് എൻജിനീയറിങ് കോഴ്സുകളാകും ഇവിടെയുണ്ടാവുക.
നാഷനൽ ഒാേട്ടാമോട്ടീവ് ഹയർ ഇൻസ്റ്റിറ്റ്യൂട്ടിന് ഒാേട്ടാമോട്ടീവ് കോളജ് എന്ന തലത്തിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിവിധ കോഴ്സുകൾ ആരംഭിക്കുന്നതോടെ തൊഴിൽമേഖലക്ക് അനുഗുണമായ തൊഴിൽസേനയെ വാർത്തെടുക്കാൻ കോളജിന് കഴിയുമെന്നാണ് പ്രതീക്ഷ.
വിവിധ സ്പെഷലൈസേഷനോടുകൂടിയ മറ്റൊരു കോളജും വൈകാതെ ആരംഭിക്കുമെന്ന് അൽ ശൈഖാലിയ അറിയിച്ചു. സർക്കാർ സ്വകാര്യ സർവകലാശാലകൾക്ക് സബ്സിഡിയായി 50 ശതമാനം തുക നൽകി വരുന്നുണ്ട്. മൂന്നു ദശലക്ഷം റിയാലാണ് സബ്സിഡിയിനത്തിൽ സ്ഥാപനങ്ങൾക്ക് ലഭിച്ചതെന്നും അൽ ശൈഖാലിയ പറഞ്ഞു. ചില സ്വകാര്യ സർവകലാശാലകൾക്കാകെട്ട 17 ദശലക്ഷം റിയാൽ വീതം റോയൽ ഗ്രാൻറായും ലഭിച്ചി
ട്ടുണ്ട്. ഇതോടൊപ്പം, കസ്റ്റംസ് അടക്കം നികുതികൾ ഒഴിവാക്കി നൽകുകയും സ്കോളർഷിപ്പുകൾക്ക് തുക അനുവദിക്കാറു
മുണ്ട്.
ഭൂരിപക്ഷം സ്ഥാപനങ്ങളും തങ്ങൾക്ക് അനുമതി ലഭിച്ച പാഠ്യപദ്ധതികൾ സ്ഥിരമായി പിന്തുടരുേമ്പാൾ ചില സ്ഥാപനങ്ങൾ അവയിൽനിന്ന് തിചലിക്കുന്നതും നിബന്ധനകൾ ലംഘിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അൽ ശൈഖാലിയ അറിയിച്ചു.
അൽ നഹ്ദ എൻജിനീയറിങ് കോളജ് എൽ.എൽ.സിയാണ് അനുമതി ലഭിച്ച സ്ഥാപനങ്ങളിൽ ഒന്ന്. സമീപഭാവിയിൽ തന്നെ സ്ഥാപനം പ്രവർത്തനമാരംഭിക്കും. സിവിലും മെക്കാനിക്കലും അടക്കം സ്പെഷലിസ്റ്റ് എൻജിനീയറിങ് കോഴ്സുകളാകും ഇവിടെയുണ്ടാവുക.
നാഷനൽ ഒാേട്ടാമോട്ടീവ് ഹയർ ഇൻസ്റ്റിറ്റ്യൂട്ടിന് ഒാേട്ടാമോട്ടീവ് കോളജ് എന്ന തലത്തിലേക്ക് പ്രവർത്തനം വിപുലീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിവിധ കോഴ്സുകൾ ആരംഭിക്കുന്നതോടെ തൊഴിൽമേഖലക്ക് അനുഗുണമായ തൊഴിൽസേനയെ വാർത്തെടുക്കാൻ കോളജിന് കഴിയുമെന്നാണ് പ്രതീക്ഷ.
വിവിധ സ്പെഷലൈസേഷനോടുകൂടിയ മറ്റൊരു കോളജും വൈകാതെ ആരംഭിക്കുമെന്ന് അൽ ശൈഖാലിയ അറിയിച്ചു. സർക്കാർ സ്വകാര്യ സർവകലാശാലകൾക്ക് സബ്സിഡിയായി 50 ശതമാനം തുക നൽകി വരുന്നുണ്ട്. മൂന്നു ദശലക്ഷം റിയാലാണ് സബ്സിഡിയിനത്തിൽ സ്ഥാപനങ്ങൾക്ക് ലഭിച്ചതെന്നും അൽ ശൈഖാലിയ പറഞ്ഞു. ചില സ്വകാര്യ സർവകലാശാലകൾക്കാകെട്ട 17 ദശലക്ഷം റിയാൽ വീതം റോയൽ ഗ്രാൻറായും ലഭിച്ചി
ട്ടുണ്ട്. ഇതോടൊപ്പം, കസ്റ്റംസ് അടക്കം നികുതികൾ ഒഴിവാക്കി നൽകുകയും സ്കോളർഷിപ്പുകൾക്ക് തുക അനുവദിക്കാറു
മുണ്ട്.
ഭൂരിപക്ഷം സ്ഥാപനങ്ങളും തങ്ങൾക്ക് അനുമതി ലഭിച്ച പാഠ്യപദ്ധതികൾ സ്ഥിരമായി പിന്തുടരുേമ്പാൾ ചില സ്ഥാപനങ്ങൾ അവയിൽനിന്ന് തിചലിക്കുന്നതും നിബന്ധനകൾ ലംഘിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അൽ ശൈഖാലിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story