Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ ആദ്യ...

ഒമാനിലെ ആദ്യ വാട്ടർപാർക്ക്  ഡിസംബറിൽ തുറക്കും

text_fields
bookmark_border
ഒമാനിലെ ആദ്യ വാട്ടർപാർക്ക്  ഡിസംബറിൽ തുറക്കും
cancel

മസ്കത്ത്: ഒമാനിലെ ആദ്യ വാട്ടർപാർക്കിെൻറ നിർമാണം അന്തിമഘട്ടത്തിൽ. ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാരവളർച്ചക്ക് ഉൗർജം നൽകുമെന്ന് കരുതപ്പെടുന്ന പാർക്ക് ഇൗ വർഷം അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ ഹമദ് അൽ മഹ്രീസി പറഞ്ഞിരുന്നു. നിർമാതാക്കളായ ‘മുരിയ ഒമാൻ’ മാനേജ്മെൻറ് പ്രതിനിധികളുമായി സലാലയിൽ മന്ത്രി പാർക്കിെൻറ നിർമാണപുരോഗതി വിലയിരുത്തി. ‘ഹവാന അക്വാപാർക്ക്’ എന്ന് പേരുള്ള വാട്ടർ പാർക്ക് ആകർഷകങ്ങളായ ഒരുപിടി ജലവിനോദങ്ങളുമായാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. ‘മുരിയ ഒമാന്’ കീഴിലുള്ള സലാലയിലെ ഏക ഇൻറഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് ആയ ഹവാന സലാലക്ക് സമീപമായാണ് പാർക്ക് പൂർത്തിയായി വരുന്നത്. 

വാട്ടർ സ്ലൈഡുകൾ, വേവ്പൂൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി സ്വിമ്മിങ്പൂളുകൾ, പൂൾ ഫ്രണ്ട് കാബിനുകൾ തുടങ്ങി നിരവധി വിനോദഉപാധികളും സൗകര്യങ്ങളും  ഹവാന അക്വാപാർക്കിലുണ്ടാകും. പ്രതിദിനം അഞ്ഞൂറ് പേരെ ഉൾക്കൊള്ളാനാണ് പാർക്കിന് ശേഷിയുണ്ടാവുക. മൊത്തം 65,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് പാർക്കും അനുബന്ധസൗകര്യങ്ങളും പൂർത്തിയാകുന്നത്. ഫുഡ് കോർട്ട്, റീെട്ടയിൽ ഷോപ്പിങ് ഏരിയ, പാർക്കിങ് സൗകര്യം എന്നിവ പാർക്കിനോട് ചേർന്ന് ഉണ്ടാകും. 

‘ഹവാന സലാല’യിൽ ലഭ്യമായ വിനോദസൗകര്യങ്ങൾ കൂടാതെയാണ് പാർക്ക് കൂടി യാഥാർഥ്യമാകുന്നത്. പുതിയ പാർക്ക് കൂടി വരുന്നതോടെ ദോഫാറിലേക്ക് വർഷം മുഴുവൻ ആഭ്യന്തര, വിദേശസഞ്ചാരികൾ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. സലാല റൊട്ടാന റിസോർട്ട്, ഫനാർ ഹോട്ടൽ ആൻഡ് െറസിഡൻസസ് തുടങ്ങി നിലവാരമുള്ള ഹോട്ടലുകൾ പാർക്കിന് സമീപത്ത് തന്നെയുണ്ട്. ഇൗ ഹോട്ടലുകളിലെല്ലാമായി 900 മുറികളാണ് ലഭ്യമായിട്ടുള്ളത്. സൂപ്പർ യാച്ച് മരീനയടക്കം പ്രീമിയം സൗകര്യങ്ങളും ഹവാന സലാലയിൽ ലഭ്യമാണ്. ഇതെല്ലാം സഞ്ചാരികൾക്ക് പ്രിയങ്കരമാകുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരവകുപ്പ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsoman water park
News Summary - oman water park-oman-gulf news
Next Story