സെൻറർ ഫോർ സ്പെഷൽ എജുക്കേഷൻ സെമിനാർ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഭിന്നശേഷിക്കാരെ മുഖ്യധാര വിദ്യാഭ്യാസരീതിയിൽ ഉൾപ്പെടുത്തുന്നതിെൻറ വിവിധ വശങ്ങൾ ചർച്ചചെയ്ത് സെമിനാർ. സെൻറർ ഫോർ സ്പെഷൽ എജുക്കേഷെൻറ കീഴിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന സെമിനാറിൽ 19 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പെങ്കടുത്തു.
‘ഇൻക്ലൂസീവ്’ എജുക്കേഷൻ എന്നറിയപ്പെടുന്ന ഇൗ വിദ്യാഭ്യാസ രീതിയുടെ വിവിധ തലങ്ങൾ ഇന്ത്യൻ സ്കൂളുകൾക്ക് പരിചിതമാക്കുക, രക്ഷാകർത്താക്കൾക്ക് മാർഗനിർദേശം നൽകുക, ഇൗ വിദ്യാഭ്യാസ രീതിയുടെ പ്രായോഗികവത്കരണ സാധ്യതകൾ വിപുലപ്പെടുത്തുക തുടങ്ങിയവ ആയിരുന്നു സെമിനാറിെൻറ ലക്ഷ്യം. ഇൻക്ലൂസിവ് എജുക്കേഷൻ രീതിയുടെ ആവശ്യകത വർധിച്ചുവരുന്നതായും ഇന്ത്യൻ സ്കൂളുകളിൽ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാർഥികൾക്കും തുല്യ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അസി. എജുക്കേഷനൽ അഡ്വൈസർ അലക്സ്.സി.ജോസഫ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഭിന്നശേഷിക്കാരായ പഠിതാക്കൾക്ക് പതിവ് ക്ലാസ്റൂം രീതികളുമായി ഒത്തുപോകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് സ്കൂളുകൾ മനസ്സിലാക്കണമെന്ന് സെൻറർ ഫോർ സ്പെഷൽ എജുക്കേഷൻ പ്രിൻസിപ്പൽ ഡോ.അനൽപ പരഞ്ജ്പെ അറിയിച്ചു. ഇവർക്ക് പ്രത്യേക പരിഗണനയും വേറിട്ട അധ്യാപനരീതിയും ആവശ്യമാണ്. ഇത്തരം അധ്യാപന രീതികളെ കുറിച്ച് അധ്യാപകർക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.