Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപഴം, പച്ചക്കറി...

പഴം, പച്ചക്കറി ക്ഷാമം രൂക്ഷം;  ലഭ്യമായവക്ക് വൻ വില 

text_fields
bookmark_border
പഴം, പച്ചക്കറി ക്ഷാമം രൂക്ഷം;  ലഭ്യമായവക്ക് വൻ വില 
cancel

മസ്കത്ത്: വിപണിയിൽ പഴം, പച്ചക്കറി ക്ഷാമം രൂക്ഷം. ഇറക്കുമതി ഉൽപന്നങ്ങളുടെ ലഭ്യതയാണ് കുറഞ്ഞത്. ഉള്ള സാധനങ്ങളുടെ വിലയിലാകെട്ട വലിയ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ഉൽപന്നങ്ങളിലെ കീടനാശിനികളുടെ അളവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം  ഒമാൻ കഴിഞ്ഞ 21 മുതൽ നിർബന്ധമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ താമസവും കർക്കശ പരിശോധനയും വിപണിയിൽ  ഉൽപന്നങ്ങളെത്താൻ വൈകുന്നതിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ജി.സി.സി രാഷ്ട്രങ്ങളിൽനിന്നും ഇന്ത്യയടക്കം ഏഷ്യൻ രാഷ്ട്രങ്ങളിൽനിന്നും ജോർഡൻ, ഇൗജിപ്ത്, ലെബനാൻ, യെമൻ, ഇറാൻ തുടങ്ങി അറബ് രാഷ്ട്രങ്ങളിൽനിന്നുമുള്ള ഇറക്കുമതിയാണ് തടസ്സപ്പെട്ടിരിക്കുന്നത്.

 റമദാൻ സീസണായതിനാല്‍ ഉപഭോക്താക്കളും  കച്ചവടക്കാരും ഇതുമൂലം പ്രയാസത്തിലാണ്. മവേലയിലെ സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിൽ സാധനങ്ങളുടെ ലഭ്യതയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. നോമ്പു തുടങ്ങിയ ശേഷം സാധനങ്ങൾ അതിർത്തി കടന്ന് എത്തിയിട്ടില്ലെന്നുതന്നെ പറയാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് പ്രമുഖ പഴം, പച്ചക്കറി മൊത്ത വിപണന സ്ഥാപനമായ അൻവാർ അൽ ഖാലിദിയ എൽ.എൽ.സി ഡയറക്ടർ ഷിഹാബ് ഇൗസ പറഞ്ഞു. പല ഉൽപന്നങ്ങളും കിട്ടാനില്ലാത്ത സാഹചര്യമാണ്. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നല്ല തീരുമാനമാണ് അധികൃതർ കൈകൊണ്ടതെങ്കിലും പൊടുന്നനെ നിയമം വന്നതാണ് വിനയായതെന്ന് ഷിഹാബ് പറഞ്ഞു. 

ആവശ്യമായ മുന്‍കരുതലെടുക്കാൻ ആർക്കുംതന്നെ സാധിച്ചിട്ടില്ല. 21ന് കീടനാശിനിയുടെ അളവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം നിർബന്ധമാക്കിയ ശേഷം തുറമുഖത്ത് നേരത്തേ സാധനങ്ങൾ ക്ലിയർ ചെയ്യാൻ മാത്രമാണ് അനുമതി ലഭിച്ചത്. ഇതിനൊപ്പം നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളും മാത്രമാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും മൊത്തവില ഏതാണ്ട് ഇരട്ടിയായി. നേരത്തേ 1.70 റിയാൽ ഉണ്ടായിരുന്ന ഒരു കാർട്ടൻ ഇഞ്ചിക്ക് അഞ്ച് റിയാൽ വരെയാണ് മൊത്തവില. വെളുത്തുള്ളി കിട്ടാനില്ലാത്ത അവസ്ഥയാണ്. ഉള്ളതിനാകെട്ട ബാഗിന് എട്ട് റിയാൽ വരെ വില നൽകേണ്ട സാഹചര്യവുമാണ്. നേരത്തേ മൂന്നര മുതൽ നാല് റിയാൽ വരെയായിരുന്നു വില. 

ചൈനയിൽനിന്നുള്ള വെളുത്തുള്ളിക്കാണ് ഒമാനിൽ ആവശ്യക്കാർ കൂടുതലും. ഇൗയിനമാണ് ഒട്ടും ലഭ്യമല്ലാത്തത്. ഇന്ത്യയിൽനിന്നുള്ള ഉള്ളിയും മുളകും വിപണിയിൽനിന്ന് അപ്രത്യക്ഷമായ നിലയിലാണ്. മറ്റ് രാഷ്ട്രങ്ങളിൽനിന്നുള്ള ഉള്ളിയുടെ വില കിലോക്ക് 200 ബൈസ വരെ ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നൂറ് ബൈസയായിരുന്നു വില. നോമ്പിന് ഏറെ ആവശ്യക്കാരുള്ള ചെറുനാരങ്ങയും വിപണിയിൽ ഒട്ടും കിട്ടാനില്ല. ബ്രസീൽ, വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങളിൽനിന്നാണ് ചെറുനാരങ്ങ ഒമാൻ വിപണിയിൽ എത്തുന്നത്. കാരറ്റും കടകളിൽ കണികാണാൻ പോലും ലഭ്യമാകാത്ത സ്ഥിതിയാണ്. കടുത്ത വേനൽചൂടും നോമ്പും കൂടിയെത്തിയതോടെ പഴവർഗങ്ങൾ തേടിയെത്തുന്നവർ ഏറെയാണെങ്കിലും ആവശ്യത്തിന് സാധനങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഷിഹാബ് പറയുന്നു.  സാധാരണ ആപ്പിൾ മാത്രമാണ് നിലവിൽ സ്റ്റോക്കുള്ളത്.

യെമനിൽനിന്നുള്ള മാമ്പഴത്തിന് നാല് റിയാൽ മുതൽ അഞ്ച് റിയാൽ വരെയാണ് മൊത്ത വില. നേരത്തേ ഇത് 1.800 മുതൽ രണ്ട് റിയാൽ വരെ ആയിരുന്നു. പ്ലം വില കാർട്ടണ് മൂന്നര റിയാലായിരുന്നത് ആറര റിയാലായും ആസ്ട്രേലിയൻ ഒാറഞ്ചിെൻറ വില പത്തിൽനിന്ന് 14 റിയാലായും ഉയർന്നു. ഇതടക്കം ബഹുഭൂരിപക്ഷം പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെത്തുന്ന സാധനങ്ങളുടെ അളവ് കുറഞ്ഞതോടെ വില ഉയർത്താൻ നിർബന്ധിതരാവുകയായിരുന്നു. സ്ഥിതിഗതികൾ തുടരുന്നപക്ഷം വരുന്ന ദിവസങ്ങളിൽ സ്റ്റോക്ക് ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. ഒാരോ ഉൽപന്നങ്ങൾക്കും സർട്ടിഫിക്കറ്റ് വേണമെന്നാണ് പുതിയ നിയമം. ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ദിവസങ്ങൾ എടുക്കുന്നുണ്ടെന്ന് ഷിഹാബ് പറഞ്ഞു.

റോഡതിർത്തിയിലും തുറമുഖങ്ങളിലും സാധനങ്ങൾ കടുത്ത പരിശോധനക്ക് വിധേയമാക്കുന്നുമുണ്ട്. വ്യോമമാർഗം കൊണ്ടുവരുന്നതിനാണ് നടപടിക്രമങ്ങൾ കുറവുള്ളത്. എന്നാൽ, കുറഞ്ഞ അളവിലേ കൊണ്ടുവരാൻ കഴിയൂ എന്നതിന് ഒപ്പം ഇവക്ക് വിപണിയിൽ അധിക വില നൽകേണ്ടിയും വരും. നിലവിൽ ആവശ്യക്കാർ ഏറെയുള്ളതിനാൽ വ്യോമമാർഗമെത്തുന്ന സാധനങ്ങൾ മതിയാകാത്ത അവസ്ഥയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - kuwait market
Next Story