Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൗരന്മാർക്ക്...

പൗരന്മാർക്ക് ജോലി: ലക്ഷ്യം മറികടന്ന് തൊഴിൽ മന്ത്രാലയം

text_fields
bookmark_border
പൗരന്മാർക്ക് ജോലി: ലക്ഷ്യം മറികടന്ന് തൊഴിൽ മന്ത്രാലയം
cancel

മസ്കത്ത്: ഇൗ വർഷം 32,000 പൗരന്മാർക്ക് ജോലി നൽകുമെന്ന ജനുവരിയിലെ പ്രഖ്യാപനം മറികടന്ന്  തൊഴിൽ മന്ത്രാലയം. 2021സെപ്റ്റംബർ അവസാനം വരെ പൊതു, സ്വകാര്യ മേഖലകളിൽ 35,344 തസ്തികകൾ സൃഷ്ടിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച പുറത്തിറക്കിയ തൊഴിൽ പ്രകടന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പുതിയ തൊഴിലന്വേഷകരെ ഉൾക്കൊള്ളുന്നതിനായി പുതിയ സംവിധാനങ്ങളും നയങ്ങളും സ്വീകരിച്ചതിെൻറ ഫലമാണിതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിെൻറ ഭരണപരമായ യൂനിറ്റുകളിൽ 19,535 ജോലികൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുൻപരിചയമില്ലാത്ത തൊഴിലന്വേഷകരായ 8562 ആളുകൾക്ക് സ്വകാര്യമേഖലയിൽ ജോലി നൽകാനായി. ഇവരിൽ 2025 പേർ പൊതുവിദ്യാഭ്യാസ ഡിപ്ലോമ നേടിയവരാണ്. 2664 പേർക്ക് പൊതുവിദ്യാഭ്യാസ ഡിപ്ലോമയും തത്തുല്യ യോഗ്യതയും 1088 പേർക്ക് യൂനിവേഴ്‌സിറ്റി ഡിപ്ലോമയും 2695 പേർക്ക് സർവകലാശാല ബിരുദവും 90 പേർ മാസ്റ്റർ ഡിഗ്രിയോ പിഎച്ച്.ഡിയോ നേടിയവരുമാണ്. തൊഴിൽ മന്ത്രാലയത്തിെൻറ നേരിട്ടുള്ള സംരംഭങ്ങളിലൂടെ 1067ഉം പരിശീലനത്തിെൻറയും മറ്റും ഫലമായി 6180 പേർക്കും സ്വകാര്യമേഖലയിൽ ജോലി നേടാൻ സാധിച്ചു. പൗരന്മാരുടെ തൊഴിൽ കരാർ നിർത്തുന്നതായി കാണിച്ച് 83, വേതനം കുറക്കണമെന്ന് ആവശ്യപ്പെട്ട് 128 സ്വകാര്യ സ്ഥാപനങ്ങളും മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇൗ വിഷയത്തിൽ ഇടപെട്ട മന്ത്രാലയത്തിന് പൗരന്മാരെ പിരിച്ചുവിടാതെയും ശമ്പളം കുറക്കാതെയും തൊഴിൽസ്ഥിരത ഉറപ്പുവരുത്താൻ കഴിഞ്ഞു. ഇതിലൂടെ 45,708 പൗരന്മാർക്കാണ് ജോലിസ്ഥിരത ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jobMinistry of LaborJob for Citizens
News Summary - Job for Citizens: Ministry of Labor beyond the target
Next Story