ഒമാെൻറ കയറ്റുമതിയിൽ 17.8 ശതമാനം വർധന
text_fieldsമസ്കത്ത്: വർഷത്തിെൻറ ആദ്യ പകുതിയിൽ രാജ്യത്തെ എണ്ണ-എണ്ണയിതര കയറ്റുമതി വർധിച്ചു. 17.8 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം 4.9 ശതകോടി റിയാൽ ആയിരുന്ന കയറ്റുമതി ഇക്കുറി 5.8 ശതകോടി റിയാലായാണ് വർധിച്ചതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കുകൾ പറയുന്നു. എണ്ണ, എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കാര്യമായ വർധന രേഖപ്പെടുത്തിയപ്പോൾ റീ എക്സ്പോർട്ടിങ്ങിലാണ് കുറവ് രേഖപ്പെടുത്തിയത്. എണ്ണവില വർധനയുടെ ചുവടുപിടിച്ച് ഹൈഡ്രോകാർബൺ ഉൽപന്നങ്ങളുടെ കയറ്റുമതി വരുമാനത്തിൽ 32.4 ശതമാനത്തിെൻറ വർധനയുണ്ടായി. എണ്ണയിതര, വാതക കയറ്റുമതിയിൽനിന്നുള്ള വരുമാനമാകെട്ട 26.7 ശതമാനം വർധിച്ച് 1.9 ശതകോടി റിയാലായി. എണ്ണയിതര ഉൽപന്നങ്ങളിൽ ലോഹ ഉൽപന്നങ്ങളിൽനിന്നാണ് കൂടുതൽ വരുമാനം ലഭിച്ചത്. കെമിക്കൽ വ്യവസായ മേഖല, ധാതുക്കൾ എന്നിവയാണ് തൊട്ടുപിന്നിൽ. ലോഹ ഉൽപന്നങ്ങൾ, ട്രാൻസ്പോർേട്ടഷൻ ഉപകരണങ്ങൾ തുടങ്ങിയവ അടക്കമുള്ളവയുടെ റീ എക്സ്പോർട്ടിങ് 27.6 ശതമാനം കുറഞ്ഞ് 788 ദശലക്ഷം റിയാലായി. സമാന കാലയളവിൽ ഒമാനിലേക്കുള്ള ഇറക്കുമതിയിലുണ്ടായത് 16.6 ശതമാനത്തിെൻറ വർധനയാണ്. 4.9 ശതകോടി റിയാലിെൻറ ഉൽപന്നങ്ങളാണ് വർഷത്തിെൻറ ആദ്യ പകുതിയിൽ ഒമാനിലേക്ക് ഇറക്കുമതി ചെയ്തത്.
അേതസമയം സമ്പദ്ഘടനക്ക് ശുഭസൂചനയായി ബജറ്റ് കമ്മി കുറഞ്ഞു. ആദ്യ ഒമ്പത് മാസ കാലയളവിൽ 32.2 ശതമാനത്തിെൻറ കുറവാണ് ബജറ്റ് കമ്മിയിലുണ്ടായത്. കഴിഞ്ഞവർഷം 4.43 ശതകോടി റിയാൽ ആയിരുന്ന ബജറ്റ് കമ്മി മൂന്നു ശതകോടിയായാണ് കുറഞ്ഞത്. എണ്ണവിലയിലെ തിരിച്ചുകയറലിന് ഒപ്പം സർക്കാറിെൻറ മികച്ച സാമ്പത്തിക നയങ്ങളുമാണ് കുറവിന് വഴിയൊരുക്കിയത്. ധനകാര്യ മാനേജ്മെൻറിൽ സർക്കാർ ആശ്വാസകരമായ അവസ്ഥയിലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബജറ്റ് കമ്മി പൂജ്യത്തിലേക്ക് എത്തിക്കണമെങ്കിൽ എണ്ണവില 75 ഡോളർ എന്ന നിലവാരത്തിലേക്ക് എത്തേണ്ടതുണ്ട്. പേക്ഷ, ഇതിന് ഇൗ വർഷം സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു. ജനുവരി മുതൽ ഒക്ടോബർ വരെ കാലയളവിൽ ഒമാനി ക്രൂഡിെൻറ വിലയിലുണ്ടായത് ശരാശരി 30.2 ശതമാനത്തിെൻറ വർധനയാണ്. കഴിഞ്ഞ വർഷം സമാന സമയത്ത് 38.9 ഡോളർ വില ലഭിച്ച സ്ഥാനത്ത് ഇക്കുറി ബാരലിന് 50.6 ഡോളർ ലഭിച്ചു. ഒമ്പത് മാസ കാലയളവിൽ എണ്ണയിൽനിന്ന് ലഭിച്ചത് 3.31 ശതകോടി റിയാലിെൻറ വരുമാനമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 34.8 ശതമാനമാണ് വരുമാനം ഉയർന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ സബ്സിഡി ഒഴിവാക്കൽ, വ്യവസായങ്ങൾക്കുള്ള പ്രകൃതിവാതക വിലയിലെ വർധന, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധന തുടങ്ങിയവയും വരുമാന വർധനക്ക് വഴിയൊരുക്കി. ഒമ്പത് മാസ കാലയളവിലെ സർക്കാർ ചെലവാകെട്ട നാലു ശതമാനം ഉയർന്ന് 8.43 ശതകോടി റിയാലും ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.