വ്യാജ റിയാൽ: സ്ത്രീയടക്കം ഏഴുപേർ പിടിയിൽ
text_fieldsമസ്കത്ത്: അമ്പത് റിയാലിെൻറ വ്യാജനോട്ടുകളുമായി സ്ത്രീയടക്കം ഏഴുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർ ആഫ്രിക്കൻവംശജരാണ്. വ്യാജനോട്ടുകളുടെ വിനിമയം, വഞ്ചനക്കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. റൂവി, അസൈബ, മസ്കത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും കുറ്റാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ താമസസ്ഥലത്ത് അടക്കം നടത്തിയ പരിശോധനകളിലായി 17,000 റിയാലിെൻറ വ്യാജകറൻസി പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം ആഭരണങ്ങളും ആഡംബരവാച്ചുകളും പിടിച്ചെടുത്തു. വ്യാജനോട്ടുകൾ താമസസ്ഥലത്തുവെച്ച് നിർമിച്ച് വിപണനം നടത്തിവരുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. നോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, സീലുകൾ എന്നിവെക്കാപ്പം വിവിധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളെ റൂവിയിലെ മണി എക്സ്ചേഞ്ചിൽ നിന്നാണ് പിടികൂടിയത്.
രാജ്യത്തിന് പുറത്തേക്ക് പണം അയക്കാൻ എത്തിയ ഇയാൾ നൽകിയത് വ്യാജനോട്ടാണെന്ന് സംശയം ഉയർന്നതിനെതുടർന്ന് ജീവനക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലാണ് മറ്റുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് അറിയുന്നു.
പ്രധാന പ്രതിക്ക് ഒപ്പമാണ് സ്ത്രീയെ പിടികൂടിയത്. ബാക്കിയുള്ളവരെ അസൈബയിൽനിന്നാണ് പിടികൂടിയത്. പ്രതികളെ നിയമനടപടികൾക്കായി കൈമാറിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.